ജൂൺ മാസം ഒന്നാം തീയതി മുതൽ ആരാധനാലയങ്ങൾ പൊതു ആരാധനയ്ക്കായി തുറന്നുകൊടുക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. ആരാധനാലയങ്ങൾ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. ഇതിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് സർക്കാർ.
അനുമതി ലഭിച്ചാല്‍ ജൂണ്‍ 1-ന് ആരാധനാലയങ്ങള്‍ തുറക്കുമെന്ന് യെഡിയൂരപ്പ അറിയിച്ചു. രണ്ടു മാസമായി ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം, കടകള്‍, മദ്യശാലകള്‍, ഗതാഗതം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല.