ലത്തീന്‍ ജൂലൈ 2; മത്താ 10:37-42 – പരിത്യജിക്കല്‍

മാനുഷികബന്ധത്തിലെ ഏറ്റവും സുദൃഢമായ രക്തബന്ധംപോലും ക്രിസ്തുവിനെ അനുയാത്ര ചെയ്യുന്ന ക്രിസ്തുശിഷ്യനു തടസ്സമായിത്തീരരുത്. പിന്നെയോ, അനുദിനമുള്ള കുരിശെടുപ്പുകള്‍ ആകണം അവന്റെ ജീവിതത്തിന്റെ മുഖമുദ്ര. ഒന്നിനെയും തള്ളിപ്പറയണമെന്നല്ല ക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ പാതയില്‍ തടസ്സമായി ഒന്നും ഉണ്ടാവരുത് എന്നു മാത്രം. നിന്റെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിതമാണ് എന്ന വിചാരബോധം ഉണ്ടാവുകയും വേണം.
ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.