“പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു” (മര്‍ക്കോ. 3:13).
ശിഷ്യരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമായിരുന്നു തനിക്കിഷ്ടമുള്ളവർ എന്നുള്ളത്. ഇന്നും അവൻ തനിക്കിഷ്ടമുള്ളവരെ തന്റെ കൂടെയായിരിക്കാൻ വിളിക്കുന്നത് നിറുത്തിയിട്ടില്ല. പരിശുദ്ധ ദൈവാലയത്തില്‍, പരിശുദ്ധ ബലിപീഠത്തിൽ നിന്ന് ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നുപറഞ്ഞ് അവൻ ഇഷ്ടത്തോടെ വിളിക്കുന്നുണ്ട്. അവന്റെ വിളിയുടെ ഉദ്ദേശ്യവും മറ്റൊന്നുമല്ല; കൂടെയായിരിക്കുക എന്നതു മാത്രമാണ്. ഈശോയുടെ കൂടെയായിരുന്ന് നമ്മോടു കൂടെ ആയിരിക്കാൻ ആഗ്രഹിച്ച് ഭക്ഷണമായിത്തീർന്നവനെ കൂടുതൽ ഇഷടത്തോടെ സ്വീകരിക്കാം. ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ.
ഫാ. ആൽവിൻ mcbs