കാലത്തെ രണ്ടായി പകുത്ത സംഭവത്തിലെ ഒരു പ്രധാന കണ്ണിയാണ് മറിയം. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ഒരു പ്രധാന ഘട്ടത്തിൽ പങ്കു വഹിച്ചവൾ.
മംഗള വാർത്തയിൽ സമ്മതം പറഞ്ഞു ഏറ്റെടുത്ത ദൈവീക ദൗത്യത്തിൽ നിറഞ്ഞിരുന്ന നൊമ്പരങ്ങളുടെ ആഴവും വേദനയും അറിഞ്ഞിട്ടും അനുഭവിച്ചിട്ടും മറിയം വിശ്വസ്തയായി നിലകൊണ്ടു. രക്ഷകന്റെ അമ്മ, തിരഞ്ഞെടുക്കപെട്ടവൾ എന്ന വിശേഷണങ്ങൾ നൽകുന്ന സന്തോഷങ്ങളുടെ പിന്നാമ്പുറങ്ങളിൽ ഒരുപാട് നൊമ്പര വഴികൾ പിന്നിടേണ്ടിയിരുന്നു. എന്നിട്ടും മറിയം പതറിയില്ല.
മറിയം നമുക്കെല്ലാം മാതൃകയാവുകയാണ് ദൈവേഷ്ടത്തിന്റെ വഴികളിൽ ഉണ്ടാകുന്ന ദുരിതങ്ങളിൽ പതറാതെ വിശ്വാസപൂർവം മുന്നേറണമെന്ന ഓർമപ്പെടുത്തലുമായി.
ദൈവേഷ്ടത്തിന്റെ വഴികളിൽ പതറാതെ മുന്നേറാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.