നൈജീരിയയിൽ തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ സെപ്റ്റംബർ പത്തിന് ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. നൈജീരിയയിൽ, ആഗസ്റ്റിൽ മാത്രം 27 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മാംഗു കൗണ്ടിയിലെ കുൽബെൻ ഗ്രാമത്തിൽ രാത്രി 8.40 -ഓടെയാണ് ഭീകരർ ആക്രമണം നടത്തിയത്.

ഭീകരർക്കൊപ്പം സായുധരായ ഫുലാനി തീവ്രവാദികൾ കുൽബെൻ സമൂഹത്തെ ആക്രമിക്കുകയും പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തുകയുമായിരുന്നു. ആഗസ്ത് 14 -ന് റിയോം കൗണ്ടിയിൽ, തീവ്രവാദികളും മറ്റുള്ളവരും ക്വി ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹൈസ്കൂളിൽ ആക്രമണം നടത്തി. ക്രൈസ്തവ അധ്യാപകരായ റുവാങ് ദൻലാഡിയും ഭാര്യ സാന്ദ്ര ദൻലാഡിയും കോംപ്രിഹെൻസീവ് സ്കൂളിൽ കൊല്ലപ്പെടുകയും മറ്റ് രണ്ട് ക്രിസ്ത്യൻ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.