56 രാജ്യങ്ങളിൽനിന്നുള്ള 6,000 കുട്ടികളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർപാപ്പ

നവംബർ ആറിന് ലോകത്തിലെ 56 രാജ്യങ്ങളിൽനിന്നുള്ള 6,000 കുട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ. പരിപാടിയുടെ വിശദാംശങ്ങൾ ഒക്ടോബർ 17 -ന് പ്രസിദ്ധീകരിച്ചു. 56 രാജ്യങ്ങളിൽനിന്നുള്ള, ഏഴിനും 12 -നുമിടയിൽ പ്രായമുള്ള 6,000 കുട്ടികളുമായിട്ടാണ് പാപ്പാ കൂടിക്കാഴ്ച നടത്തുന്നത്.

ലോകത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽനിന്നുള്ള കുട്ടികൾ നവംബർ ആറിന് ഉച്ചകഴിഞ്ഞ് ഫ്രാൻസിസ് മാർപാപ്പായെ കാണും. പങ്കെടുക്കുന്നവരിൽ, കുടിയേറ്റക്കാരുടെ കുട്ടികളും അഭയാർത്ഥികളായ കുട്ടികളും ഉണ്ടാകും. സമാധാനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ഈ പരിപാടിയെക്കുറിച്ച് മാർപാപ്പ തന്നെയാണ് പ്രഖ്യാപിച്ചത്.

“പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളിൽനിന്നും പഠിക്കാൻ ഞാനും കാത്തിരിക്കുന്നു. ബന്ധങ്ങളിലെ സുതാര്യതയും അപരിചിതരായവരെ സ്വയമേവ സ്വാഗതംചെയ്യുന്നതിനെക്കുറിച്ചും എല്ലാ സൃഷ്ടികളോടുമുള്ള ബഹുമാനത്തെക്കുറിച്ചും പഠിക്കുക” – ഒക്‌ടോബർ ഒന്നിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.