നൈജീരിയയിൽനിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തെ മോചിപ്പിച്ചതിൽ നന്ദി അറിയിച്ച് എം.ഡി.എം.ഇ സന്യാസിനീ സമൂഹം

നൈജീരിയയിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് സന്യാസിനിമാരും ഒരു വൈദികവിദ്യാർഥിയും ഡ്രൈവറും ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തെ മോചിപ്പിച്ചതിൽ നന്ദി അറിയിച്ച് മിഷനറി ഡോട്ടേഴ്‌സ് ഓഫ് മാറ്റർ എക്‌ലെസിയ (എം.ഡി.എം.ഇ) സന്യാസിനീ സമൂഹം. ഒക്‌ടോബർ 5 -ന് നൈജീരിയയിലെ അബാകാലികി രൂപതയിൽനിന്ന് തട്ടികൊണ്ടുപോകപ്പെട്ട ഈ അഞ്ചുപേരും ഒക്ടോബർ 13, 14 തീയതികളിലാണ് മോചിതരായത്.

മോചിതരായ മൂന്നു സന്യാസിനിമാരും മിഷനറി ഡോട്ടേഴ്‌സ് ഓഫ് മാറ്റർ എക്‌ലെസിയ സമൂഹാംഗങ്ങളാണ്. “സന്യാസിനിമാരും വൈദികവിദ്യാർഥിയും ഡ്രൈവറും ഒക്ടോബർ 13 -നും ഒക്ടോബർ 14 -നും സുരക്ഷിതമായി മോചിതരായി. ഇവരുടെ ഈ പരീക്ഷണനിമിഷത്തിലുടനീളം നിങ്ങളുടെ ദയാപൂർവമായ പിന്തുണയ്‌ക്ക് നന്ദിപറയുന്നു. ഒപ്പം സർവശക്തനായ ദൈവത്തിനും നന്ദിപറയുന്നു”  – എം.ഡി.എം.ഇ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മാധ്യമപ്രവർത്തകരുമായി പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.

അഞ്ചംഗസംഘത്തെ തട്ടിക്കൊണ്ടുപോയവർ നൈജീരിയയിലെ എം.ഡി.എം.ഇ നേതൃത്വത്തെ സമീപിക്കുകയും ഇരകളുടെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേ തുടർന്ന് അവരുടെ മോചനത്തിനുവേണ്ടി, 1 മില്യൺ നായരാ (1,305 ഡോളർ) മോചനദ്രവ്യമായി നൽകിയതായും നബുച്ചി പറഞ്ഞു. നൈജീരിയയെ ഒരു ഇസ്ലാമികരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, 2009 മുതൽ ബൊക്കോ ഹറാം ആരംഭിച്ച കലാപംമൂലം പലതരം അരക്ഷിതാവസ്ഥകളിലൂടെയാണ് ഈ രാജ്യം ഇന്ന് കടന്നുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.