നിങ്ങൾ പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണോ? ഈ വിശുദ്ധർ നിങ്ങളെ സഹായിക്കും!

ഒരു വിശുദ്ധന്റെ ജീവിതവുമായി നിങ്ങളുടെ ജീവിതത്തെ എപ്പോഴെങ്കിലും താരതമ്യം ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ഒരു പ്രയാസമേറിയ നിമിഷത്തെ നേരിടാൻ നിങ്ങൾ എപ്പോഴെങ്കിലും അവരുടെ മാധ്യസ്ഥം അപേക്ഷിച്ചിട്ടുണ്ടോ? ഒരു കഷ്ടപ്പാടിനെക്കുറിച്ച്, അത് ഇതിനകം അനുഭവിച്ചറിഞ്ഞ ഒരാളേക്കാൾ നന്നായി മറ്റാർക്കാണ് മനസ്സിലാക്കാൻ കഴിയുക? വിശുദ്ധർക്ക് കഷ്ടപ്പാടുകൾ പുതിയൊന്നുമല്ലായിരുന്നു: അവരും സങ്കടത്തിന്റെയും ഏകാന്തതയുടെയും കുറ്റബോധത്തിന്റെയും ഉത്കണ്ഠയുടെയും നിമിഷങ്ങളെ അഭിമുഖീകരിക്കുകയും, മുൻപോട്ട് പോകാനുള്ള കരുത്ത് ദൈവത്തിൽ കണ്ടെത്തുകയും ചെയ്തവരാണ്.

നിങ്ങൾ ഒരു പ്രയാസമേറിയ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, ഈ നാല് വിശുദ്ധരിൽ ഒരാളുമായി നിങ്ങളുടെ ജീവിതത്തെ ബന്ധപ്പെടുത്താൻ സാധിച്ചേക്കാം:

കുരിശിന്റെ വിശുദ്ധ യോഹന്നാൻ – സങ്കടം

സ്വന്തം സന്യാസസഭയിലെ സഹോദരങ്ങൾ തന്നെ അദ്ദേഹത്തെ തടവിലാക്കി. വെളിച്ചമില്ലാത്ത ഒരു തടവറയിൽ കിടന്നുകൊണ്ടാണ് എക്കാലത്തെയും മനോഹരമായ കവിതകളിലൊന്നായ ‘ആത്മാവിന്റെ ഇരുണ്ട രാത്രി’ (Dark Night of the Soul) അദ്ദേഹം എഴുതിയത്. ഇരുട്ട് അദ്ദേഹത്തെ തോൽപ്പിച്ചില്ല; പകരം അത് അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി.

വിശുദ്ധ പത്രോസ് – സ്വയം ക്ഷമിക്കാൻ കഴിയാതെ വരുമ്പോൾ

യേശുവിന് പത്രോസിനെ ഏറ്റവും ആവശ്യമുണ്ടായിരുന്ന രാത്രിയിൽ മൂന്നുതവണ അദ്ദേഹം യേശുവിനെ തള്ളിപ്പറഞ്ഞു. അവൻ പുറത്തുപോയി ഒറ്റയ്ക്ക് വിങ്ങിപ്പൊട്ടി. എന്നിരുന്നാലും, പിന്നീട് യേശു അദ്ദേഹത്തോട് പറഞ്ഞു: “എന്റെ ആടുകളെ മേയ്ക്കുക.” യേശു അദ്ദേഹത്തെ ഉപേക്ഷിച്ചില്ല; പകരം വീണ്ടും തിരഞ്ഞെടുക്കുകയാണുണ്ടായത്.

കൽക്കട്ടയിലെ വി. മദർ തെരേസ – ഏകാന്തത

ദൈവത്തിൽ നിന്ന് പോലും അകന്ന് ഒറ്റപ്പെട്ടതുപോലെയുള്ള അനുഭവം 50 വർഷത്തോളം അവർ അനുഭവിച്ചു. അവരുടെ മരണശേഷം പ്രസിദ്ധീകരിച്ച കത്തുകൾ പതിറ്റാണ്ടുകളോളം അവരുടെ ഉള്ളിലുണ്ടായിരുന്ന ആത്മീയ അന്ധകാരത്തെ വെളിപ്പെടുത്തുന്നു. എങ്കിലും അവർ സേവനം തുടർന്നു. അവർ പറഞ്ഞു: “വിജയിക്കാനല്ല, വിശ്വസ്തനായിരിക്കാനാണ് ദൈവം എന്നെ വിളിച്ചിരിക്കുന്നത്.”

ലെയോളയിലെ വി. ഇഗ്നേഷ്യസ് – ഉത്കണ്ഠ

മുപ്പതാം വയസ്സിൽ ഒരു പീരങ്കി ഉണ്ടയേറ്റ് ലെയോളയിലെ വി. ഇഗ്നേഷ്യസിന്റെ സൈനിക ജീവിതം അവസാനിച്ചു. ആരാണ് താനെന്ന് ആദ്യമായി വീണ്ടും പഠിക്കേണ്ടി വന്നു അദ്ദേഹത്തിന്. ആ പ്രതിസന്ധിയിൽ നിന്നാണ് അദ്ദേഹത്തിന്റെ ‘ദൈവവിളി’ രൂപപ്പെട്ടത്: സമാധാനം തരുന്നതും ഭയം ഉണ്ടാക്കുന്നതും തമ്മിൽ വേർതിരിച്ചറിയാനുള്ള കല. അദ്ദേഹം ഉത്കണ്ഠയിൽ തളർന്നുനിന്നില്ല; അതിനെയൊരു മാർഗമാക്കി മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.