പ്രധാനപുരോഹിതന്മാരും പ്രമാണികളും കര്‍ത്താവിനെ ചോദ്യം ചെയ്യുന്നത് സത്യത്തോടുള്ള തുറവി കൊണ്ടല്ല, മറിച്ച് അവനോടുള്ള വെറുപ്പു കൊണ്ടാണ്. സത്യത്തോട് തുറവിയില്ലാത്ത സംശയങ്ങള്‍ക്കു മുമ്പില്‍ കര്‍ത്താവ് മൗനം പാലിക്കുന്നു. എല്ലാ ചോദ്യങ്ങളും ഉത്തരം അര്‍ഹിക്കുന്നില്ല. ഉത്തരം അര്‍ഹിക്കാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ പരിശ്രമിക്കുമ്പോഴാണ് വഴക്കുകള്‍ ഉണ്ടാകുന്നത്.