മയക്കുമരുന്നിനെതിരായ പോരാട്ടം നമ്മുടെ എല്ലാവരുടെയും കടമ

മരണത്തിന്‍റെ വിതരണക്കാരായ മയക്കുമരുന്നുകടത്തുകാരെ സധൈര്യം നേരിടുകയെന്നത് സര്‍ക്കാരുകളുടെ കടമയും ദൗത്യവും ആണെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടന്ന മയക്കുമരുന്നു ദുരുപയോഗത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തില്‍ ആണ് പാപ്പാ ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

“മയക്കുമരുന്നും അതിനോടുള്ള ആസക്തിയും: സമഗ്രമാനവ പുരോഗതിക്ക് ഒരു പ്രതിബന്ധം” എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം. മയക്കുമരുന്നിനടികമളായവര്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഇരകളാണെന്നും അവരുടെ മാനുഷികമായ ജീവിതത്തിനും സമൂഹത്തിനും മയക്കുമരുന്നു ഗുരുതരങ്ങളായ ഹാനിവരുത്തുന്നുവെന്നും പറഞ്ഞ പാപ്പാ ലോകത്തില്‍ അവയുടെ ഉല്പാദനവും വിപുലീകരണവും വിതരണവും തടയുന്നതിന് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

മരണത്തിന്‍റെ വിതരണക്കാരായ മയക്കുമരുന്നുകടത്തുകാരെ സധൈര്യം നേരിടുകയെന്നത് സര്‍ക്കാരുകളുടെ കടമയും ദൗത്യവും ആണ്. യുവജനങ്ങളെ മയക്കുമരുന്നിന്‍റെ അടിമത്തത്തിലാക്കാന്‍ ഇന്‍റര്‍നെറ്റും ഉപാധിയാക്കപ്പടുന്ന അപകടത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ ഒരിക്കല്‍ മയക്കുമരുന്നിന് അടിമയാക്കപ്പെട്ടാല്‍ പിന്നെ മോചനം ദുഷ്ക്കരമാണെന്നും ആ വ്യക്തിക്ക് ജീവന്‍റെ അര്‍ത്ഥവും ചിലപ്പോള്‍ ജീവന്‍ തന്നെയും നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകുന്നുവെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.