ഹോളിഫാമിലി സന്യാസിനീ സമൂഹ സ്ഥാപകയായ മറിയം ത്രേസ്യായെ വിശുദ്ധ പദപ്രഖ്യാപനത്തിലേക്ക് ഉയര്‍ത്താനുള്ള തീയതിയെ സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നു അറിയിച്ച് വത്തിക്കാൻ. ഇതു സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ജൂലൈ ഒന്നിന് വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ രാവിലെ പത്തു മണിക്ക് കര്‍ദ്ദിനാള്‍മാരുടെ ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററി സമ്മേളിക്കും.
മറിയം ത്രേസ്യായെ കൂടാതെ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്റി ന്യൂമാന്‍, കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഓഫ് ദി മദര്‍ ഓഫ് ഗോഡ് സ്ഥാപക ഡല്‍സ് ലോപേസ്, സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഫ്രാന്‍സിസ് അസീസ്സിയുടെ മൂന്നാം സഭാംഗമായ മാര്‍ഗിരിറ്റ ബേയ്സ്, സെന്‍റ് കാമ്മില്ലസിന്റെ മക്കള്‍ എന്ന സന്യസ്ഥ സമൂഹത്തിന്റെ സ്ഥാപക ജിയൂസെപ്പിന വന്നിനി തുടങ്ങിയവരുടെ നാമകരണത്തെ സംബന്ധിച്ചുള്ള കാര്യങ്ങളിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.