സഭയുടെ ശബ്ദമാകാൻ കത്തോലിക്ക കോണ്‍ഗ്രസിനു കഴിയണം: മാർ ജോണ്‍ നെല്ലിക്കുന്നേൽ

ചെറുതോണി: കത്തോലിക്ക കോണ്‍ഗ്രസിനു കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സഭയുടെ ശബ്ദമാകാൻ കഴിയണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ. കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ശതാബ്ദി നേതൃസംഗമം കാൽവരിമൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടെയും പ്രതിബദ്ധതയോടുകൂടിയും പ്രവർത്തിക്കുന്നതാണ് നേതൃത്വം. ഈ നേതൃത്വം സമൂഹം അംഗീകരിക്കണമെങ്കിൽ നാം സമൂഹത്തിന്‍റെ നൻമയ്ക്കുവേണ്ടി നിലകൊളളുണം. നമ്മുടെ നിലപാടുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ജീവിതത്തിലൂടെയും മറ്റുളളവർക്ക് ബോധ്യമാകണമെന്നും മാർ നെല്ലിക്കുന്നേൽ ഓർമിപ്പിച്ചു.

രൂപത പ്രസിഡന്‍റ് ജോസുകുട്ടി മാടപ്പളളിൽ അധ്യക്ഷതവഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്‍റ് ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മനുഷ്യജീവിതം അസാധ്യമാക്കി തീർക്കുന്ന രീതിയിൽ വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തെക്കുറിച്ച് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. തൃശൂരിലെ ശതാബ്ദി സമാപന സമ്മേളനത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.