“അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതു പോലെ, കര്‍ത്താവിന്‍റെ വഴികള്‍ നേരേയാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്‌ദമാണ് ഞാന്‍”(യോഹ. 1:23).
ഈശോയ്ക്ക് മുന്നോടിയായി വന്ന യോഹന്നാൻ മാംദാന തന്റെ ദൗത്യമെന്തെന്ന് വ്യക്തമാക്കുന്നു: മറ്റുള്ളവരെ കർത്താവിലേക്ക് എത്തിക്കുന്ന ശബ്ദമാണ് ഞാൻ. നമ്മുടെയും ദൗത്യം ഇതു തന്നെയാണ്. എല്ലവർക്കും ഈശോമിശിഹായിലേക്ക് എത്താനുള്ള വഴികൾ കാണിച്ചുകൊടുക്കുക. ഇന്നത് സാധ്യമാകുന്നത് എല്ലാവർക്കും ഈശോ തന്നെയായ പരിശുദ്ധ കുർബാനയിലേക്കുള്ള വഴി കാണിച്ചു കൊടുത്തുകൊണ്ടായിരിക്കണം. അത് സാധ്യമാകുന്നത് കർത്താവിന്റെ ആഹ്വാനം അനുസരിച്ച് ഓർമ്മയ്ക്കായി കുർബാന അർപ്പിച്ച്, കുർബാന സ്വീകരിച്ച് വിശ്വാസം ഏറ്റുപറയുന്ന ശബ്ദമായി നമ്മൾ തീരുമ്പോഴാണ്. പരിശുദ്ധ കുർബാനയിലേക്ക് എത്തുവിൻ എന്ന് ലോകത്തോട് വിളിച്ചു പറയേണ്ട ശബ്ദമാണ് നാമെന്നറിയണം.
ഫാ. ആൽവിൻ MCBS