ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ സമാധാനത്തിനായുള്ള ആഹ്വാനം ആവർത്തിച്ച് പാപ്പ

ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ സമാധാനത്തിനായുള്ള ആഹ്വാനം ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ. മെയ് അഞ്ചിന് ‘സ്വർല്ലോകരാജ്ഞി’ പ്രാർഥനയ്ക്കു ശേഷമാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

“ദയവുചെയ്ത് പീഡിപ്പിക്കപ്പെട്ട ഉക്രൈനായി പ്രാർഥിക്കുന്നതു തുടരുക. അവർ വളരെയധികം കഷ്ടപ്പാട് അനുഭവിക്കുന്നു. കൂടാതെ, പാലസ്തീനിനും ഇസ്രായേലിനും സമാധാനം ഉണ്ടാകട്ടെ. അങ്ങനെ യുദ്ധത്തോട് ‘വേണ്ടാ’ എന്നുപറയാനും സംഭാഷണം ശക്തിപ്പെടാനും ഇടവരട്ടെ” – പരിശുദ്ധ പിതാവ് പറഞ്ഞു. അക്രമത്തിന്റെയും യുദ്ധത്തിന്റെയും രൂക്ഷത അവസാനിപ്പിക്കാനും സമാധാനത്തിനും സംവാദത്തിനും വേണ്ടിയും പരിശുദ്ധ പിതാവ് ആവർത്തിച്ച് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.