
ഒക്‌ടോബർ രണ്ടു മുതൽ 27 വരെ വത്തിക്കാനിൽ നടക്കുന്ന സിനഡാലിറ്റിയുടെ രണ്ടാമത്തെയും അവസാനത്തെയും സെഷനിൽ, നാടുകടത്തപ്പെട്ട നിക്കരാഗ്വൻ ബിഷപ്പ് റൊളാൻഡോ അൽവാരസ് പങ്കെടുക്കും. ഡാനിയൽ ഒർട്ടേഗ ഭരണകൂടം ജനുവരി 14-ന് റോമിലേക്ക് നാടുകടത്തിയ ബിഷപ്പ് അൽവാരസിനെ ഫ്രാൻസിസ് മാർപാപ്പ നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.
നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനെതിരായി ശബ്‌ദിച്ചതിന് നാടുകടത്തിയ ബിഷപ്പ് അൽവാരസ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 57 -കാരനായ ബിഷപ്പ് അൽവാരസിനെ 2011-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് മാതഗൽപ്പയുടെ ബിഷപ്പായി നിയമിച്ചത്. 2023 ഫെബ്രുവരി 10-ന് സ്വേച്ഛാധിപത്യ ഭരണകൂടം രാജ്യദ്രോഹക്കുറ്റം ആരോപിച്ച് 26 വർഷവും നാലു മാസവും തടവിനു വിധിച്ചു. രാഷ്‌ട്രീയ തടവുകാരെ അയയ്‌ക്കുന്ന ലാ മോഡലോ ജയിലിൽ അദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് നാടുകടത്തുകയും ആയിരുന്നു.