‘ഇവിടെ പണമോ മരുന്നോ ഇല്ല’ – സിറിയയിലെ ദരിദ്രാവസ്ഥ വെളിപ്പെടുത്തി ആർച്ചുബിഷപ്പ്

സിറിയയിലെ ആരോഗ്യസംവിധാനം ഗുരുതര പ്രതിസന്ധിയിലാണെന്നും ഓപ്പറേഷനുകൾക്കോ, മരുന്നുകൾക്കോ ​​പണം നൽകാൻ ജനങ്ങൾക്ക് സാധിക്കാത്തവിധം വളരെ ദരിദ്രരാണെന്നും വെളിപ്പെടുത്തി അലപ്പോയിലെ ഗ്രീക്ക്-മെൽക്കൈറ്റ് ആർച്ചുബിഷപ്പ് ജോർജ് മാസ്രി. ജർമ്മനിയിലെ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എസിഎൻ) ആസ്ഥാനത്ത് അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെയാണ് ആർച്ചുബിഷപ്പ് സിറിയയിലെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്.

“മരുന്നുകളുടെ വിലവർദ്ധനവ് കാരണം സിറിയയിൽ ദുരിതകരമായ സാഹചര്യം വർദ്ധിക്കുകയാണ്. പ്രത്യേകിച്ച് പ്രായമായവരെയാണ് മരുന്നുകളുടെ ക്ഷാമം ഏറ്റവുമധികം ബാധിക്കുന്നത്. അവരിൽ പലരും വിവിധ രോഗങ്ങൾക്ക് ദിവസവും നിരവധി മരുന്നുകൾ കഴിക്കേണ്ടിവരുന്നവരാണ്. രാജ്യത്ത് സൈനികപ്രവർത്തനങ്ങൾ കുറഞ്ഞെങ്കിലും, സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ഇപ്പോഴും നിലനിൽക്കുന്നു. അന്താരാഷ്ട്ര ഉപരോധം, അടിസ്ഥാനസൗകര്യങ്ങളുടെ നാശം, ലെബനന്റെ സാമ്പത്തിക തകർച്ച, അഴിമതി എന്നിവയുടെ ഫലമായിട്ടാണിത്.

ഈ പശ്ചാത്തലത്തിൽ 14 സിറിയൻ പ്രവിശ്യകളിൽ 13 എണ്ണത്തിലും കോളറ പടർന്നുപിടിച്ചിരിക്കുകയാണ്. ആരോഗ്യസംവിധാനത്തിന്റെ അവസ്ഥയെ ബിഷപ്പ് മസ്‌രി ‘നാടകീയം’ എന്നാണ് വിശേഷിപ്പിച്ചത്. മലിനജലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് രോഗബാധയെന്നാണ് അധികൃതർ നൽകുന്ന സൂചന. കൂടാതെ, മരുന്നുകളുടെ അഭാവം, ശസ്ത്രക്രിയകളുടെ ഉയർന്ന വില, മെഡിക്കൽ സെന്ററുകളുടെ നാശം, ചില സംസ്ഥാന മയക്കുമരുന്ന് ഫാക്ടറികൾ അടച്ചുപൂട്ടൽ എന്നിവ കാരണം ക്രിസ്ത്യൻ കുടുംബങ്ങളുടെ പ്രധാന ആശങ്കകളിൽ ഒന്നാണ് വൈദ്യസഹായം എന്ന് ആർച്ചുബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.