ഇസ്രായേൽ – ഹമാസ് സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി ഒരു ബിഷപ്പ്

ഇസ്രായേൽ – ഹമാസ് സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവർക്കു പിന്തുണയുമായി ഒരു തീർഥാടനം നടത്തി കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള കോർണർ ബ്രൂക്ക് ആൻഡ് ലാബ്രഡോർ രൂപതയിലെ ബിഷപ്പ് ബാർട്ട് വാൻ റോയ്‌ജെൻ. ഏപ്രിൽ 29-ന് ആരംഭിച്ച ഈ യാത്ര 26 മൈലിലധികം നടന്ന് ഹോളി റിഡീമർ കത്തീഡ്രലിലെ പ്രാർഥനാശുശ്രൂഷയോടെ അവസാനിപ്പിച്ചു.

ഇസ്രയേലിലും പാലസ്തീനിലും സമാധാനം പുലരുക, വെടിനിർത്തൽ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ബിഷപ്പ് തന്റെ തീർഥാടനം നടത്തിയത്. യോർക്ക് ഹാർബറിൽ നിന്ന് കോർണർ ബ്രൂക്കിലേക്ക് 42 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയധികം ദൂരം ഇരുരാജ്യങ്ങളിലും സമാധാനം സ്ഥാപിക്കപ്പെടുന്നതിനായുള്ള പ്രാർഥനയിലായിരുന്നു ഈ ബിഷപ്പ്. “ഇരു പൗരന്മാരുടെയും കഷ്ടപ്പാടുകൾക്ക് നിശ്ശബ്ദമായി സാക്ഷ്യം വഹിക്കാനും നടക്കുന്ന അതിക്രമങ്ങൾ, നാശങ്ങൾ, അപമാനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന് ശക്തമായ പ്രസ്താവന നടത്താനുംവേണ്ടി ആഗ്രഹിക്കുന്നതിനാലാണ് ഇപ്രകാരമൊരു യാത്ര താൻ തിരഞ്ഞെടുത്തത്” എന്ന് ബിഷപ്പ് വെളിപ്പെടുത്തി.

“42 കിലോമീറ്റർ നടത്തം എന്ന ആശയം തന്റെ ഊർജത്തിന്റെ ഒരു ഭാഗം ക്രിയാത്മകമായ ഒന്നിലേക്കു കേന്ദ്രീകരിക്കാൻ എന്നെ സഹായിച്ചു. അത് ഗാസയുടെ വടക്കു നിന്ന് 42 കിലോമീറ്റർ തെക്കോട്ടു കുടിയേറാൻ നിർബന്ധിതരായ ഒരു സാധാരണ ജനവിഭാഗത്തോട് കൂടുതൽ അവബോധവും ഐക്യദാർഢ്യവും ഉണ്ടാകുവാൻ സഹായിച്ചു. സ്വത്തുക്കൾ, കുട്ടികൾ, ബലഹീനതകൾ, ചെക്ക്‌ പോസ്റ്റുകൾ, നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ, ടാർഗെറ്റ് ചെയ്യപ്പെടാനുള്ള സാധ്യത എന്നിവയുമായി ഇടപെടുമ്പോൾ ഇത് എത്രത്തോളം ബുദ്ധിമുട്ടുള്ളതായിരിക്കണമെന്ന് മനസ്സിലാക്കാൻ എന്നെ സഹായിച്ചു” – ബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.