ജീവന് ശക്തമായ പിന്തുണയുമായി ട്രംപ്: ഭ്രൂണകോശങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിന് വിലക്ക്

പ്രോലൈഫ് പ്രവർത്തകർക്ക് ശക്തമായ പിന്തുണയും പ്രതീക്ഷയും നൽകി ട്രംപ് ഭരണകൂടം. ഭ്രൂണകോശങ്ങൾ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങൾ സർക്കാർ ഗവേഷകർ നടത്തുന്നതിന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തി. ബുധനാഴ്ചയാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.

ഭ്രൂണകോശങ്ങൾ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങൾ ഇപ്പോൾ സർക്കാർ സാമ്പത്തികസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റ് യൂണിവേഴ്സിറ്റികൾക്ക് ഗവേഷണം തുടരാമെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കുമ്പോൾ ശാസ്ത്രീയവും ധാർമ്മികവുമായ വശങ്ങൾ കണക്കിലെടുത്തു മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ.

ഭ്രൂണകോശങ്ങൾ ഉപയോഗിച്ചു നടത്തുന്ന സ്വകാര്യ ഗവേഷണങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ വൈകാതെ തന്നെ അതല്ല, സാധ്യതകൾ കാണുന്നുണ്ട് എന്ന സൂചനകളാണ് ലഭിക്കുന്നത്. ഭ്രൂണകോശങ്ങൾക്കു പകരമായി ഗവേഷണങ്ങൾക്കായി ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉണ്ടെന്നാണ് പ്രോലൈഫ് സംഘടനകൾ പറയുന്നത്.

2008 ഡിസംബർ മാസം, 20 മില്യൺ ഡോളർ ഭ്രൂണകോശങ്ങൾക്ക് പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെപ്പറ്റി ഗവേഷണം നടത്താൻ അനുവദിക്കാൻ പദ്ധതിയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കിയിരുന്നു.