കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഫാദർ ടോം ഉഴുന്നാലിലും നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം.
എനിക്ക് യാതൊരു കേടുപാടും ഇല്ലാതെ ഈ 18 മാസം കഴിഞ്ഞിട്ടും കാത്തുസൂക്ഷിച്ചു. നിങ്ങൾ എല്ലാവരും ചേർന്നു പ്രാർത്ഥിച്ചു; ഈശോയിൽ നിന്നും ചോദിച്ചു വാങ്ങി. ഈശോയുടെ നാമത്തിൽ ചോദിക്കുമ്പോൾ എന്തും നമുക്ക് നൽകുമെന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്കു ബോധ്യമായി നമുക്ക് എല്ലാവർക്കും ബോധ്യമായി. ഇനിയുള്ള എന്റെ മിഷൻ എന്താണെന്നു എനിക്ക് കൃത്യമായി അറിയില്ല. നിങ്ങളുടെ പ്രാർത്ഥന സ്വർഗീയ പിതാവ് കേട്ടു. എല്ലാവർക്കും വളരെ നന്ദി. കേരളത്തിൽ വീണ്ടും തിരിച്ചെത്തുമ്പോൾ വീണ്ടും കാണുന്നതിനും സംസാരിക്കുന്നതിനും സർവശക്തൻ കൃപ നൽകുമെന്നും വിശ്വസിക്കുന്നു. എല്ലാവർക്കും ഒരിക്കല്‍ കൂടി നന്ദി. May God bless.
തുടര്‍ന്ന്, കാർദിനാൾ ആലഞ്ചേരി പിതാവ്, വിശ്വസത്തിന്റെ സാക്ഷ്യം നൽകാൻ ടോമാച്ചന് സാധിച്ചതിൽ പിതാവ് നന്ദി പറഞ്ഞു. കേരളത്തിലെ മുഴുവൻ ആളു കളുടെയും പ്രാർത്ഥനയും ആശംസകളും അറിയിച്ചു.
പിതാവ് പ്രാർത്ഥിച്ചപ്പോൾ ടോം അച്ചൻ തല കുനിച്ചു ആശീർവാദം സ്വീകരിച്ചു.