സോഷ്യല്‍ മീഡിയ  മാനവീകരിക്കുന്നുവെന്ന് ബിഷപ്പ് തോമസ് ടോബിന്‍

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാന്‍ അയര്‍ലണ്ട് കഴിഞ്ഞ മാസം വലിയ തോതില്‍ വോട്ട് ചെയ്തു. എന്തുകൊണ്ടാണ് ആളുകള്‍ ആശ്ചര്യപ്പെടുന്നത് എന്ന് റഹോടെ ഐലന്റ് പ്രൊവിഡന്‍സ് ബിഷപ്പ് തോമസ് ടോബിന്‍ ട്വിറ്ററില്‍  ചോദിച്ചു.

ആദ്യം ഓണ്‍ലൈന്‍  കമ്യൂണിറ്റിയില്‍ ചേരാന്‍ മടിച്ചു. കാരണം അത് അസ്വാഭാവികവും  സമയം പാഴാക്കുന്നതുമാണെന്ന് ടോബിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആശയവിനിമയം ചെയ്യാന്‍ ദീര്‍ഘകാലമായി തന്റെ രൂപതയില്‍  പത്രം ഉപയോഗിക്കുകയും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹം അത് ഉപേക്ഷിക്കാനും നിയന്ത്രണം വരുത്തുവാനും തീരുമാനിച്ചു. മെസേജുകള്‍ അദ്ദേഹം നശിപ്പിച്ചു.

“എന്നാല്‍ ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ പ്രസിഡന്റും മാര്‍പാപ്പായും എല്ലാം ഇത് ഉപയോഗിക്കുന്നുണ്ടെന്നും അത് പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

“അതിന്റെ മുഖ്യഗുണം അത് അടിയന്തിരമാണെന്നതാണ്. അതിന്റെ ശൃംഖല വളരെ വലുതാണ്. അത് അത്രയും പ്രയോജനകരമാണെന്ന് ഞാന്‍ കരുതുന്നു.” എന്ന് അദ്ദേഹം പറഞ്ഞു.

“ഞാന്‍ പോസ്റ്റുചെയ്ത കാര്യങ്ങളില്‍ വിവേകത്തിന്റെ വലിയ അളവ് എനിക്ക് ആവശ്യമാണ്. കാരണം ഞാന്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നില്ല.”

‘ബിഷപ്പിന്റെ അധ്യാപനസ്ഥലം വിപുലീകരിക്കാനുള്ള അവസരമായി’ കാണുന്നു.

ട്വിറ്റര്‍ ഉപയോഗിക്കുന്നത് ‘ബിഷപ്പിന്റെ ഓഫീസ് മാനുഷികവത്കരിക്കപ്പെടുന്നതിന്’ ഒരു അവസരമാണെന്നും ടോബിന്‍  പറഞ്ഞു.

“മിക്കയാളുകളും ബിഷപ്പുമാരെ  വ്യക്തിപരമായി അറിയുന്നില്ല, എന്നാല്‍ എന്റെ നായയെക്കുറിച്ചോ, കാലാവസ്ഥയോ, അല്ലെങ്കില്‍ എന്റെ കുടുംബത്തെക്കുറിച്ചോ, അല്ലെങ്കില്‍ ദേശസ്‌നേഹത്തെക്കുറിച്ചോ ഞാന്‍ എന്തെങ്കിലും ട്വീറ്റ് ചെയ്താല്‍, ബിഷപ്പ്  ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്ന് കാണാന്‍ അത് ആളുകളെ സഹായിക്കുന്നു, സഭയ്ക്ക്  പുറത്തുള്ള അദ്ദേഹത്തിന്  ജീവിതവും ഉണ്ട് എന്ന് മനസിലാക്കാനും സാധിക്കും.” എന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.