വിളവധികം എന്നാല്‍, വേലക്കാര്‍ ചുരുക്കം. വിളനിലം ദൂരെയാണന്നു കരുതേണ്ട. ചുറ്റുവട്ടം ഒന്ന് കണ്ണോടിച്ചാല്‍ മതി. അനുകമ്പയോടെ സുവിശേഷകനും സൗഖ്യദായനുമാകാനുള്ള അവസരങ്ങള്‍ അനവധിയാണ്.
‘ഞാന്‍ ആരെ അയയ്ക്കും?’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ‘ഇതാ ഞാന്‍, എന്നെ അയച്ചാലും’ എന്ന മറുപടിക്ക് തയ്യാറാണെങ്കില്‍ ആരും ഇടയനില്ലാത്ത ആടുകളെപ്പോലെ അലയേണ്ടി വരില്ല.