
ജന്മനാ അന്ധനായ ഒരു മനുഷ്യനെ ഈശോ സുഖമാക്കുന്ന സംഭവമാണ് യോഹന്നാന്‍ സുവിശേഷകന്‍ ഒൻപതാം അധ്യായത്തിലൂടെ വിവരിക്കുന്നത്. ഈശോ, സാബത്ത് ദിവസം അന്ധനെ സുഖപ്പെടുത്തിയത് ഫരിസേയരെ ചൊടിപ്പിച്ചു എന്ന് വ്യക്തമാണ്. സൗഖ്യം കിട്ടിയ ആ മനുഷ്യനെ ഫരിസേയര്‍ ഒരുപാട് വാഗ്വാദങ്ങള്‍ക്കൊടുവില്‍ സിനഗോഗില്‍ നിന്ന് പുറത്താക്കുകയാണ്.
നാം ഇന്ന് ധ്യാനവിഷയമാക്കുന്ന വചനത്തില്‍ ഈശോ, പുറത്താക്കപ്പെട്ട ആ മനുഷ്യനെ കണ്ടെത്തുന്നതാണ് കാണുന്നത്. അനുദിന ജീവിതത്തില്‍ പുറത്താക്കപ്പെടുന്നതിന്റെ അനുഭവങ്ങളിലൂടെ നാം കടന്നുപോയേക്കാം. അത് അപരന്റെ മനസ്സില്‍ നിന്നാകാം, ചിലയിടങ്ങളില്‍ നിന്നാകാം… അത്തരം സന്ദര്‍ഭങ്ങളില്‍ തകര്‍ന്നുപോകാതെ, തളര്‍ന്നുപോകാതെ താങ്ങിനടത്തുന്ന ദൈവത്തെ പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം.
ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്




