രാഷ്ട്രീയ നേതാക്കളെ കുറ്റം പറയുകയും അവര്‍ക്കെതിരായി സംസാരിക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിദ്വേഷമോ വാഗ്വാദമോ കൂടാതെ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണെന്നും, വി. പൗലോസ് തിമോത്തിയ്ക്ക് എഴുതിയ ലേഖനം ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്ക് പ്രാര്‍ത്ഥനയ്ക്കു പകരം നമ്മള്‍ നല്കിക്കൊണ്ടിരിക്കുന്നത് ഒന്നുകില്‍ സ്തുതികളോ അല്ലെങ്കില്‍ വിമര്‍ശനങ്ങളോ ആണ്. ദൈവമേ, അവരെ അനുഗ്രഹിക്കുക എന്ന് പ്രാര്‍ത്ഥിക്കുന്നതിനു പകരം നമുക്കെങ്ങനെയാണ് അവരെ ഒറ്റയ്ക്ക് വിടാന്‍ കഴിയുക? പാപ്പ ചോദിച്ചു. രാഷ്ട്രീയക്കാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അവർ ഒരിക്കലും അഴിമതിക്കാരാവുകയില്ല. മറ്റുള്ളവരെ സേവിക്കാനുള്ള വലിയൊരു സ്ഥാനമാണ് രാഷ്ട്രീയക്കാരനുള്ളതെന്ന് വി. പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.