ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സര്‍ക്കാരിന്റെയും സര്‍ക്കാരിതര സംഘടനകളുടെയും പ്രവര്‍ത്തനത്തോടൊപ്പം, കേരളത്തിലെ വിശ്വാസി സമൂഹവും സാമ്പത്തികശേഷിയുള്ള ഇടവകകളും ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും ക്രൈസ്തവോചിതമായ സ്‌നേഹത്തോടെ ആവശ്യമായ സഹായം എത്തിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

കടലോരജനതയുടെ വേദനയില്‍ പങ്കുചേരുകയും സമാശ്വാസത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കൊടുങ്കാറ്റു മൂലം കേരളത്തിലെ കടലോര മക്കളില്‍ ഒരു വിഭാഗം പേര്‍ക്കു ജീവഹാനിയും ദുരിതങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതായി അറിയുന്നത് മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം പ്രമാണിച്ച് അവിടെയായിരുന്ന അവസരത്തിലാണ്. ലക്ഷദ്വീപിലെയും ഹൈറേഞ്ചിലെയും ദുരിതബാധിതരെ പ്രത്യേകം ഓര്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.