കാഞ്ഞിരപ്പള്ളിയിലെ ലൗ ജിഹാദ് വാര്‍ത്ത: പിതാവിന്റെ കണ്ണീരില്‍ ചവിട്ടി ഇറങ്ങിപ്പോയ മകളും കണ്ടു ചിരിച്ച കൂട്ടുകാരും

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്ന് പലരും ഉറപ്പിച്ചു പറയുന്നതിനിടെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ലൗ ജിഹാദ് നടന്നതായി വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് ഇത്തവണ ലൗ ജിഹാദിന് ഇര. ജസ്റ്റിന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

ജസ്റ്റിന്‍ ജോര്‍ജ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

‘ആന്ധ്രായില്‍ നഴ്‌സിങ്ങിന് പഠിച്ചു കൊണ്ടിരുന്ന 19 വയസ്സുള്ള പെണ്‍കുട്ടി കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. ക്വാറന്റൈന്‍ കഴിഞ്ഞ ഇന്നലെ രാത്രി ഒരു കൂട്ടം ചെറുപ്പക്കാര്‍ വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോയി. പോലീസ് സ്റ്റേഷനില്‍ എത്തിച്ച മകളുടെ കാല്‍ പിടിച്ചു അപ്പന്‍ കരയുന്നത് കണ്ട് ചിരിച്ചത് DYFI പ്രവർത്തകൻ ആണെന്ന് പറയുന്ന ലവ് ജിഹാദി മാത്രമല്ല അവന്റെ കൂടെ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരും, കോൺഗ്രസ്സുകാരും, ലീഗുകാരും കൂടിയാണ്!

പാതി രാത്രിക്ക് ഒരു കൂട്ടം ചെറുപ്പക്കാര്‍ മറ്റൊരു കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടി കൊണ്ട് വീട്ടിലേക്ക് വന്നപ്പോള്‍ സ്വീകരിക്കാന്‍ ഉറങ്ങാതെ കാത്തിരിക്കുന്ന ഉമ്മ!

കല്യാണം കഴിഞ്ഞു വരുന്ന പെണ്‍കുട്ടിയെ ക്രിസ്ത്യാനികളുടെ വീട്ടില്‍ കൊന്ത കഴുത്തില്‍ ഇട്ടും മെഴുകുതിരി കത്തിച്ചു കയ്യില്‍ കൊടുത്തുമാണ് സ്വീകരിക്കുന്നത്. ഹിന്ദുക്കളുടെ വീടുകളില്‍ നിലവിളക്ക് കത്തിച്ചു കൊടുത്താണ് സ്വീകരിക്കുന്നത് എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. ലവ് ജിഹാദിയുടെ കൂടെ നട്ടാ പാതിരാക്ക് വീട്ടിലേക്ക് കയറി ചെന്ന പെണ്‍കുട്ടിക്ക് ഉറങ്ങാതെ കാത്തിരുന്ന ഉമ്മ കൈകളിലേക്ക് കൊടുത്തു സ്വീകരിച്ചത് ഒരു മൊന്തയാണ്’