ലത്തീൻ ആഗസ്റ്റ് 26 മത്തായി 23: 27-32 ആത്മീയനാട്യം  

“ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്‌”(മത്തായി 23:28).

മരണമടഞ്ഞവരുടെ സ്മാരകങ്ങളായ ശവകുടീരങ്ങളിലൂടെയുള്ള സഞ്ചാരവും സ്പർശനവും മനുഷ്യരെ അശുദ്ധരാക്കുന്നു എന്ന വിശ്വാസം യേശുവിന്റെ സമകാലീനരുടെ ഇടയിൽ നിലവിലുണ്ടായിരുന്നതിനാൽ അത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരാ വ്യവഹാരങ്ങളിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ഫരിസേയരുടെ കപടനാട്യം സമൂഹത്തിൽ ഉളവാക്കുന്ന ജീർണ്ണതയിൽ നിന്നും ശിഷ്യർ തങ്ങളെത്തന്നെ പരിരക്ഷിക്കുന്നതിനുവേണ്ടിയുള്ള ജാഗ്രതയെക്കുറിച്ച് ഓർമ്മപ്പെടുത്താൻ മുകളിൽ പ്രതിപാദിച്ച ഒറ്റപ്പെടുത്തൽ പാരമ്പര്യത്തെ ഉദാഹരിക്കുന്നു.

ശവകുടീരങ്ങളുടെ കവാടങ്ങളും ബാഹ്യഭാഗങ്ങളും അതിമനോഹരമായി അലംകൃതമായിരിക്കുമ്പോൾ അന്തർഭാഗം ശരീരഭാഗങ്ങളുടെ ജീര്‍ണ്ണതയാൽ മലിനമായിരിക്കും. ഫരിസേയരുടെ ജീവിതരീതിയിലും പാരമ്പര്യങ്ങളിലും പ്രതിഫലിച്ചു നിന്നിരുന്ന ഇരട്ടത്താപ്പിനെ അവതരിപ്പിക്കുവാൻ ശവകുടീരത്തെ ഒരു പ്രതീകമായി അവതരിപ്പിക്കുന്നു. അതായത്, പൂർവ്വീകർ കൊല ചെയ്ത പ്രവാചകന്മാരുടെ പേരിൽ സ്മാരകങ്ങൾ ഉണ്ടാക്കി അവർ തങ്ങളെത്തന്നെ കൊലപാതകികളാക്കി അവതരിപ്പിക്കുന്നു. അവരുടെ വാക്കുകൾ തന്നെ പ്രവർത്തികളെ നിഷേധിക്കുന്നു.

കപടനാട്യം ഇരട്ടത്താപ്പായതിനാൽ ഒരു ദ്വികരണപ്രവർത്തിയും നന്മയുടെ മറവിൽ തിന്മ ചെയ്ത് മറ്റുള്ളവരെയും തിന്മയിലേയ്ക്കു നയിക്കുന്നതിനാൽ ഇരട്ടപാപവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.