ഹാഗിയാ സോഫിയ വിഷയം ട്രംപും പെൻസുമായി ചർച്ച ചെയ്ത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത

ഇസ്താംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്‌കാക്കി മാറ്റിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസും യുഎസ് പ്രസിഡന്റ് ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ചകള്‍ നടത്തി. ഹാഗിയ സോഫിയ മോസ്‌കായി മാറ്റിയതില്‍ ക്രൈസ്തവര്‍ക്കുള്ള വേദനയും മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു.

പ്രസിഡന്റ് ട്രംപിനെ സന്ദര്‍ശിക്കുന്നതിനു മുന്പായി മെത്രാപ്പോലീത്ത യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും സന്ദര്‍ശിച്ചിരിന്നു. ഇതിന്റെ ചിത്രം മൈക്ക് പെന്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഹാഗിയ സോഫിയ വിഷയത്തില്‍ അമേരിക്ക് ഗ്രീക്ക് സഭയ്ക്കൊപ്പമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മോസ്‌കാക്കി മാറ്റിയ പള്ളിയില്‍ പ്രാര്‍ത്ഥന തുടങ്ങിയ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ തുര്‍ക്കിക്കാരനായ നൊബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക്ക് തീരുമാനത്തെ വീണ്ടും വിമര്‍ശിച്ചു. മഹത്തായ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ തുര്‍ക്കി അതില്‍ നിന്നു പിന്നോക്കം പോവുകയാണെന്നും പ്രതിപക്ഷ സ്വരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.