നവംബര്‍ 05: എമറിക്ക്

ഹംഗറിയിലെ രാജാവായിരുന്ന വി. സ്റ്റീഫന്റെ പുത്രനാണ് എമറിക്ക്. 1007 -ലാണ് അദ്ദേഹം ജനിച്ചത്. എമറിക്ക് രാജകുമാരന്‍ പിതാവിന്റെ ആഗ്രഹാനുസരണം വി. ജരാര്‍ദിന്റെ കീഴില്‍ ഉത്തമ വിദ്യാഭ്യാസം നേടി. രാജ്യഭരണപരമായ തന്റെ ചുമതലകള്‍ പുത്രനെ ഭരമേല്പിക്കണമെന്ന് പിതാവ് തീരുമാനിച്ചിരിക്കെ വലിയൊരു അത്യാഹിതമുണ്ടായി. വേട്ടയ്ക്കുപോയ എമറിക്കിന് ജീവഹാനി നേരിട്ടു.

ഈ വാര്‍ത്ത കേട്ടപ്പോള്‍ സ്റ്റീഫന്‍ ഇപ്രകാരം ഉദീരണം ചെയ്തു: “ദൈവം അവനെ അത്യധികമായി സ്‌നേഹിച്ചു. അതുകൊണ്ട് വളരെവേഗം എടുക്കുകയും ചെയ്തു.”  മൃതദേഹം സെക്കസ്‌ഫെര്‍വാറില്‍ സംസ്‌കരിക്കപ്പെട്ടു. പിന്നീട് അവിടെ വളരെയധികം അത്ഭുതങ്ങള്‍ നടന്നതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

വിചിന്തനം: “മരണസമയത്ത് ഏറ്റവും ആശ്വാസം നല്‍കുന്നത് സഹനസന്ദര്‍ഭങ്ങള്‍ നന്നായി വിനിയോഗിച്ചുവെന്ന ചിന്തയായിരിക്കും. യഥാര്‍ഥ ക്രിസ്തീയജീവിതം കുരിശിന്റെയും ആത്മപരിത്യാഗത്തിന്റെയും ജീവിതമാണ്.”

ഇതരവിശുദ്ധര്‍: ബര്‍ട്ടില്ല (+705)/ ദൊമീനാത്തോര (+495) ബ്രേഷിയായിലെ മെത്രാന്‍/ഡോമ്‌നിനൂസ് (നാലാംനൂറ്റാണ്ട്) ഗ്രിനോബിളിലെ മെത്രാന്‍/ഫിബിത്തൂസ് (+500) ടയറിലെ മെത്രാന്‍/ എലിസബത്ത്/ ബര്‍ട്ടില്ലാ (+705)/ എമറിക്ക് (+1031)/കിയാ (ആറാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.