കൊറോണ വൈറസ് ബാധ അമേരിക്കയെ വളരെ സാരമായി ബാധിക്കുമ്പോള്‍ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും ഇടയിലുള്ള മരണസംഖ്യയും കൂടുന്നു. മേരിക്നോലിന്‍ എന്ന സമൂഹത്തില്‍ തന്നെ കോവിഡ് ബാധിച്ചവരുടെ എണ്ണം അന്‍പതോളമായി.
ഓസ്സിംഗിലെ മേരിക്നോൽ എന്ന സെന്ററിൽ മുന്നൂറോളം വൈദികരും സന്യാസിനിമാരും താമസിക്കുന്നുണ്ട്. ഈ സമൂഹത്തിന് അമേരിക്കയില്‍ മാത്രമായി ഒരു ഡസനിലധികം വൈദികരെ നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ ആദ്യത്തെ ആഴ്ച മുതല്‍ ഈ സമൂഹത്തില്‍ മരിച്ചവരുടെ കണക്കാണിത്. ഇവരിൽ രണ്ടുപേർക്കു മാത്രമാണ് കോവിഡ് -19 സ്ഥിരീകരിച്ചതെങ്കിലും മറ്റ് എട്ട് പേരും സമാന ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മറ്റ് സന്യാസിനി സമൂഹങ്ങളിലും കൊറോണ വൈറസ് പോസിറ്റീവ് നിരീക്ഷിച്ചവര്‍ ധാരാളമുണ്ട്.
മേരിക്നോൽ എന്ന സെന്ററിലെ മുപ്പതോളം സന്യസിനിമാര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പകർച്ചവ്യാധി വ്യാപകമായിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്.