ലോകത്തിലേക്ക് വരാൻ ദൈവം സ്വീകരിച്ച മാർഗ്ഗമാണ് കന്യകാമറിയം: ട്വിറ്റർ സന്ദേശത്തിൽ പാപ്പാ

നമ്മുടെ ഇടയിലുള്ള എല്ലാ മനുഷ്യരുടെയും സമാധാനത്തിനും രക്ഷക്കുമായുള്ള പ്രതീക്ഷകൾ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് സമർപ്പിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പരിശുദ്ധ അമ്മയുടെ സഹായം തേടാൻ പാപ്പാ ഏവരെയും ക്ഷണിച്ചത്.

‘ലോകത്തിലേക്ക് കടന്നുവരാൻ ദൈവം തന്നെ ഒരുക്കിയ മാർഗ്ഗമാണ് പരിശുദ്ധ കന്യകാമറിയം. നമ്മുടെ കാലത്തെ എല്ലാ സ്ത്രീപുരുഷന്മാരുടെയും രക്ഷക്കും  സമാധാനത്തിനുമായുള്ള കാത്തിരിപ്പിനെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിന് സമർപ്പിച്ചുകൊണ്ട് നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം’ എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.