മൂവിഗൈഡ് അവാർഡുകളിൽ തിളങ്ങി ‘ഹൗസ് ഓഫ് ഡേവിഡും’ ‘ദി ചോസണും’

​ക്രിസ്തീയ മൂല്യങ്ങളും കുടുംബബന്ധങ്ങളും ഉയർത്തിപ്പിടിക്കുന്ന ചലച്ചിത്രങ്ങൾക്കും ടെലിവിഷൻ പരിപാടികൾക്കുമായി നൽകുന്ന 33 -ാമത് വാർഷിക മൂവിഗൈഡ് അവാർഡുകൾ പ്രഖ്യാപിച്ചു. മാർച്ച് അഞ്ചിന് നടന്ന ചടങ്ങിൽ പ്രശസ്ത പരമ്പരകളായ ‘ഹൗസ് ഓഫ് ഡേവിഡ്’, ‘ദി ചോസൺ’ എന്നിവ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി.

‘​ഹൗസ് ഓഫ് ഡേവിഡ്’ എന്ന പരമ്പര വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ആസ്പദമാക്കി നിർമ്മിച്ച മികച്ച ടെലിവിഷൻ പരിപാടിക്കുള്ള ‘ഫെയ്ത്ത് ആൻഡ് ഫ്രീഡം’ അവാർഡ് നേടി. ഇതിലെ രാജാവായ ദാവീദിനെ അവതരിപ്പിച്ച മൈക്കൽ ഇസ്കന്ദർ മികച്ച നടനുള്ള ‘ഗ്രേസ്’ അവാർഡും കരസ്ഥമാക്കി.

‘ദി ചോസൺ : ലാസ്റ്റ് സപ്പർ – പാർട്ട് 2’ എന്ന ചിത്രത്തിന് പ്രചോദനാത്മകമായ സിനിമയ്ക്കുള്ള ‘എപ്പിഫനി അവാർഡ്’ ലഭിച്ചു. ടെലിവിഷൻ പരമ്പരയാണെങ്കിലും തീയേറ്ററുകളിൽ റിലീസ് ചെയ്തതിനാലാണ് ഇതിനെ സിനിമ വിഭാഗത്തിൽ പരിഗണിച്ചത്.

​മികച്ച കുട്ടികളുടെ ചിത്രമായി ‘ലൈറ്റ് ഓഫ് ദ വേൾഡ്’ തിരഞ്ഞെടുത്തു. ​വിനോദ വ്യവസായത്തിൽ വിശ്വാസധിഷ്ഠിതമായ കഥകൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വർഷത്തെ പുരസ്കാരങ്ങളെന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.