സമാധാനത്തിനുള്ള മാർഗം ചർച്ച: ഓർമ്മപ്പെടുത്തലുമായി ഫ്രാൻസിസ് പാപ്പാ

ഭീകരതയും ആയുധങ്ങളുമല്ല സംവാദം, നീതി, സഹാനുഭൂതി എന്നിവയാണ് സമാധാന നിർമ്മിതിക്കുള്ള മാർഗങ്ങളെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. യഹൂദറബ്ബിമാരുടെ യൂറോപ്യൻ കോൺഗ്രസ് പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് യഹൂദ വിരുദ്ധപ്രകടനങ്ങൾ വർധിക്കുന്നതിൽ മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം സംഭവങ്ങളെ അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യഹൂദരും ക്രൈസ്തവരുംതമ്മിൽ സംവദിക്കേണ്ടതിന്റെ ആവശ്യകതയും മാർപാപ്പ എടുത്തുപറഞ്ഞു. “ക്രൈസ്തവർ യഹൂദവേരുകൾ പങ്കിടുന്നവരാണ്. ക്രൈസ്തവർക്ക്  തങ്ങളെത്തന്നെ മനസിലാക്കാൻ യഹൂദമതം ആവശ്യമാണ്. യഹൂദ-ക്രിസ്ത്യൻ സംവാദം മതപരമല്ല, കുടുംബവിഷയമാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 -ൽ റോമിലെ സിനഗോഗ് സന്ദർശിക്കവെ, യഹൂദരെ ‘നമ്മുടെ ജ്യേഷ്ഠസഹോദരർ’ എന്നുവിളിച്ചത് ഫ്രാൻസിസ് മാർപാപ്പ എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.