ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം രാജ്യത്ത് നവീകരണത്തിന് പ്രചോദനമാകുമെന്ന് സിംഗപ്പൂരിലെ കർദിനാൾ ഗോ

സെപ്റ്റംബർ 11-13 വരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം രാജ്യത്തിൽ പല മേഖലകളിലും നവീകരണത്തിന് കാരണമാകും എന്ന് സിംഗപ്പൂർ ആർച്ച് ബിഷപ്പ് കർദിനാൾ വില്യം ഗോ. ഈ വർഷാവസാനം ഫ്രാൻസിസ് മാർപാപ്പയുടെ ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ പ്രഖ്യാപനത്തെത്തുടർന്ന് ആണ് കർദിനാൾ തങ്ങൾ ആവേശത്തോടെ പപ്പയെ കാണുന്നതിനായി കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.

പരിശുദ്ധ പിതാവിന്റെ വരാനിരിക്കുന്ന സന്ദർശനത്തിനായി ഒന്നിക്കാനും പ്രാർഥിക്കാനും സിംഗപ്പൂരിലെ കത്തോലിക്കാ ജനതയെ ഗോ പ്രോത്സാഹിപ്പിച്ചു. “ഒരു സമൂഹമെന്ന നിലയിൽ നമുക്ക് പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർഥിക്കാം. യഥാർഥത്തിൽ അർഥപൂർണ്ണവും കൃപ നിറഞ്ഞതുമായ സന്ദർശനം ഞങ്ങൾക്ക് നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കാം”- അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിലെ കത്തോലിക്കാ സഭയ്‌ക്കായുള്ള തന്റെ 10 വർഷത്തെ അജപാലന പദ്ധതിയുടെ രൂപരേഖ ഗോഹ് അവതരിപ്പിച്ചതിന് 10 വർഷത്തിന് ശേഷമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. ഏകദേശം 750 ഇടവക ശുശ്രൂഷാ പ്രതിനിധികളുമായി 2014 – ൽ നടന്ന ഒരു മീറ്റിംഗിൽ സഭ കൂടുതൽ സജീവമായി മുന്നോട്ട് പോകുകയാണെന്ന് ഗോഹ് പ്രസ്താവിച്ചിരുന്നു. എന്നിരുന്നാലും പ്രാദേശിക സിംഗപ്പൂരുകാർക്കിടയിൽ കുറഞ്ഞുവരുന്ന വിശ്വാസം വെല്ലുവിളി ഉയർത്തുകയാണ്.

നാളിതുവരെ, വൈവിധ്യമാർന്ന വംശീയ സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള ഏകദേശം 3,95,000 കത്തോലിക്കർ രാജ്യത്ത് താമസിക്കുന്നു. കുർബാനകൾ പ്രധാനമായും ഇംഗ്ലീഷിൽ ആഘോഷിക്കപ്പെടുന്നു. എന്നാൽ പ്രാദേശിക പ്രവാസി കമ്മ്യൂണിറ്റികൾക്കായി മന്ദാരിൻ, തമിഴ്, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ അല്ലെങ്കിൽ യൂറോപ്യൻ ഭാഷകളിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.