മറ്റ് കുടുംബങ്ങളോടൊപ്പം നടക്കുന്ന സുവിശേഷത്തിന്റെ മിഷനറിമാരാകുക: കുടുംബങ്ങളോട് ലെയോ പതിനാലാമൻ പാപ്പ

ക്രിസ്ത്യൻ കുടുംബങ്ങൾ പുതിയ തലമുറകൾക്ക് സുവിശേഷത്തിന്റെ മിഷനറിമാരാകണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ജൂൺ 2-3 തീയതികളിൽ അത്മായർക്കും, കുടുംബങ്ങൾക്കും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

‘ഇന്നത്തെയും നാളെയുടെയും കുടുംബങ്ങളോടൊപ്പം സുവിശേഷീകരണം: സഭാപരവും അജപാലനപരവുമായ വെല്ലുവിളികൾ’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള ക്രിസ്തീയ കുടുംബങ്ങളോടുള്ള, സഭയുടെ മാതൃവാത്സല്യം വെളിവാക്കുന്നതാണ് സെമിനാറിന്റെ പ്രമേയമെന്നും പാപ്പ വെളിപ്പെടുത്തി. ‘ലോകപരമായ ആശങ്കകളിൽ’ കുടുങ്ങിപ്പോയ മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യങ്ങൾ മനസ്സിലാക്കുന്നതിൽ സഭ ദീർഘവീക്ഷണമുള്ളവരായിരിക്കണമെന്ന് പാപ്പ പറഞ്ഞു.

ആത്മീയതയ്ക്കുവേണ്ടിയുള്ള അന്വേഷണം ഇന്നത്തെ കാലത്തിന്റെ സവിശേഷതയാണ്. ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, വിശ്വാസത്തിന്റെ കാവൽക്കാരാകുവാനുള്ള ക്രിസ്തീയമായ കടമയും മറക്കാതിരിക്കുക. ആത്മീയമായി അകന്നു കഴിയുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കണം. വിശ്വാസത്തിന്റെ കൂടുതൽ വ്യാപകമായ “സ്വകാര്യവൽക്കരണം” പലപ്പോഴും കൃപയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഇടമായ സഭയുടെ സമൃദ്ധിയും വരങ്ങളും അറിയുന്നതിൽ നിന്ന് ആളുകളെ തടയുന്നു.”- പാപ്പ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.