സൃഷ്ടാവിലേക്ക് ദൃഷ്ടിയുറപ്പിച്ചൊരു ജീവിതം

ജിൻസി സന്തോഷ്

“മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ…
കൂടെ പോരും നിൻ ജീവിതചെയ്തികളും…”

“മനുഷ്യന്റെ ആയുഷ്ക്കാലം എഴുപതു വർഷമാണ്; ഏറിയാൽ എൺപത്” (സങ്കീ. 90:10). എന്നാൽ ആ ദിവസമോ, മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗത്തിലുള്ള ദൂതന്മാർക്കോ, പുത്രനുപോലുമോ അറിഞ്ഞുകൂടാ. ശ്രദ്ധാപൂർവം ഉണർന്നിരിക്കുവിൻ. സമയം എപ്പോഴാണെന്ന് നിങ്ങൾക്കറിവില്ലല്ലോ. ആകയാൽ ജാഗരൂകരായിരിക്കുവിൻ” (മർക്കോ. 13: 32–37).

“സത്കീർത്തിയിൽ ശ്രദ്ധാലുവായിരിക്കുക. ആയിരം സ്വർണനിക്ഷേപങ്ങളേക്കാൾ അത് അക്ഷയമാണ്. നല്ല ജീവിതത്തിന്റെ ദിനങ്ങൾ പരിമിതമത്രേ. എന്നാൽ  സത്കീർത്തി ശാശ്വതവും” (പ്രഭാ. 41 :12, 13).

“എല്ലാവരെയുംപോലെ ഞാനും മർത്യനാണ്. മണ്ണിൽനിന്നുള്ള ആദ്യസൃഷ്ടിയുടെ പിൻഗാമി. മാതൃഗർഭത്തിൽ ഞാൻ ഉരുവായി, ദാമ്പത്യത്തിന്റെ ആനന്ദത്തിൽ പുരുഷബീജത്തിൽനിന്ന് ജീവൻ ലഭിച്ച് പത്തുമാസംകൊണ്ട് അമ്മയുടെ രക്തത്താൽ പുഷ്ടിപ്രാപിച്ചു. ജനിച്ചപ്പോൾ ഞാനും മറ്റുള്ളവർ ശ്വസിക്കുന്ന വായുതന്നെ ശ്വസിച്ചു.
എല്ലാവരും പിറന്ന ഭൂമിയിൽ ഞാനും പിറന്നു. എന്റെ ആദ്യശബ്ദം എല്ലാവരുടേതുംപോലെ കരച്ചിലായിരുന്നു. പിള്ളക്കച്ചയിൽ ശ്രദ്ധാപൂർവം ഞാൻ പരിചരിക്കപ്പെട്ടു. രാജാക്കന്മാരുടെയും ജീവിതാരംഭം ഇങ്ങനെതന്നെ. എല്ലാ മനുഷ്യരും ഒന്നുപോലെയാണ് ജീവിതത്തിലേക്കു വരുന്നത്. എല്ലാവർക്കും ജീവിതകവാടം ഒന്നുതന്നെ; കടന്നുപോകുന്നതും അങ്ങനെതന്നെ” (ജ്ഞാനം 7: 1-6).

“ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം. എന്നാല്‍ നീ പാപം ചെയ്യുകയില്ല” (പ്രഭാ. 7:36). “എനിക്കു രൂപം ലഭിക്കുന്നതിനു മുൻപുതന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു; എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ ഉണ്ടാകുന്നതിനു മുൻപുതന്നെ അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു” (സങ്കീ. 139:16).

“ജനിച്ചപ്പോൾ ഞാൻ കരഞ്ഞു; ചുറ്റുമുള്ളവർ സന്തോഷിച്ചു. മരിക്കുമ്പോൾ എനിക്ക് സന്തോഷിക്കണം; ചുറ്റുമുള്ളവർ കരഞ്ഞുകൊള്ളട്ടെ.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.