ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: പതിമൂന്നാം ദിനം

ക്രൂശിതാ, എന്റെ മുറിവുകളോ, മുറിപ്പാടുകളോ ഒരിക്കൽപ്പോലും പ്രത്യക്ഷമല്ല. അത് എപ്പോഴും മറയപ്പെട്ടാണ് ഇരിക്കുന്നത്. എന്നാൽ എന്റെ കർത്താവിന്റെയോ, അവ എന്നും എപ്പോഴും പ്രത്യക്ഷമാണ്. ഈശോയേ, എന്റെ മുറിവുകളിൽ നിന്റെ സ്നേഹം ചൊരിയപ്പെട്ടതിന്റെ ഓർമ്മയാണ് ഓരോ നോമ്പാചരണവും. നോമ്പിന്റെ നോവും നൊമ്പരവും എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളാകട്ടെ. ക്രൂശിതനായ അങ്ങാണ്, അങ്ങയോടുള്ള സ്നേഹമാണ് എന്നെ ജീവിതവഴികളിലൂടെ സന്തോഷത്തോടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത്. ക്രൂശിതാ, നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

സി. ജോസിൻ CSN 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.