ഡിസംബര്‍ 13. മത്തായി 3:1-6 – ക്രിസ്തുവിലേക്കുള്ള വഴിയാകട്ടെ ജീവിതം

സ്‌നാപകയോഹന്നാന്റെ സാന്നിധ്യം ജറൂസലേമിലും, യൂദയാ മുഴുവനിലും, ജോര്‍ദ്ദാന്റെ പരിസരപ്രദേശങ്ങളിലും കഴിഞ്ഞിരുന്നവര്‍ക്ക് അനുതപിക്കുവാനും മാനസാന്തരത്തിന്റെ ഫലങ്ങള്‍ സ്വീകരിക്കുവാനും ഇടയാക്കി. സ്‌നാപകയോഹന്നാന്‍ നേര്‍വഴിയിലേക്കുള്ള ഒരു ചൂണ്ടുപലകയായിരുന്നു. ക്രിസ്തുവിലേക്കുള്ള വഴികാട്ടികളാകാന്‍ നമ്മുടെ ജീവിതംകൊണ്ട് നമുക്ക് സാധിക്കുന്നുണ്ടോ? എന്റെ ജീവിതവും വാക്കുകളും അപരനെ വഴിതെറ്റിക്കുന്ന ശൈലിയിലുള്ളതാണോ അതോ ക്രിസ്തുമാര്‍ഗ്ഗം തെളിയിക്കുന്നതാണോ എന്ന് വിചിന്തനം നടത്താം.
ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.