സീറോ മലങ്കര. മാര്‍ച്ച്-31 മത്താ 9: 18-31 അവനെ തോട്ടാല്‍ സൗഖ്യം

അവന്‍  തൊട്ടവരും അവനെ തൊട്ടവരും രോഗവിമുക്തരായി, സര്‍വ്വപാപവിമുക്തരുമായി. നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം രോഗത്തിനടിമയായവന്‍ തനിക്കുണ്ടായവ  മുഴുവന്‍ രോഗവിമുക്തിയ്ക്കുവേണ്ടി ചിലവഴിച്ചു. ശാസ്ത്രത്തിന്റെ പ്രതിപുരുഷന്മാരായ വൈദ്യന്മാരുടെ പണികള്‍  മുറിവുകളിലൂടെ കയറി ഇറങ്ങി രോഗം മൂര്‍ഛിച്ചതേയുള്ളു. അവസാനം, തന്റെ അമൂല്യ സമ്പത്തായ വിശ്വാസം എടുത്ത് പ്രയോഗിച്ചപ്പോള്‍ സൗഖ്യമായി. നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന ഗുരുവചനം നമ്മുക്കും ധ്യാനിക്കാം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.