സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ചൊവ്വ സെപ്റ്റംബർ 28 മർക്കോ. 9: 42-48 ദുഷ്പ്രേരണ നല്‍കാതിരിക്കുക

‘വിശ്വസിക്കുന്നവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു നല്ലത്…’ സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണോ നമ്മൾ? സംസാരം, പ്രവൃത്തി, എഴുത്ത്‌, സാന്നിധ്യം എന്നിവ കൊണ്ട് മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവരാണ് നമ്മളെങ്കിൽ ചെയ്യണ്ടത് എന്താണെന്ന് വചനം പറഞ്ഞുതരുന്നുണ്ട്. കൈ, കാൽ, കണ്ണ് എന്നിവയാണ് ഇടർച്ചക്ക് കാരണമാകുന്നതെങ്കിൽ അവയെ നീക്കം ചെയ്യുക എന്നാണ് പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ പലർക്കും ഒരു അവയവം പോലുമില്ലാതെ വരുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്! എന്നുവച്ചാൽ മറ്റുള്ളവർക്ക് ഇടർച്ച വരാതിരിക്കാൻ അത്രമാത്രം ശ്രദ്ധാലുവായിരിക്കണം ക്രിസ്തുശിഷ്യൻ എന്ന് ചുരുക്കം.

നമുക്ക് ഭാവാത്മകമായി ചിന്തിക്കാം. മറ്റുള്ളവരെക്കൂടി ദൈവത്തിലേയ്ക്ക്, നന്മയിലേയ്ക്ക് അടുപ്പിക്കാൻ നമുക്ക് എന്തു ചെയ്യാൻ സാധിക്കും? നമ്മുടെ സംസാരം, പ്രവൃത്തി, എഴുത്ത്‌, സാന്നിധ്യം എന്നിവ കൊണ്ട് എങ്ങനെ ആളുകളെ വിശുദ്ധിയിലേയ്ക്ക് നയിക്കാനാകും?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.