സീറോ മലങ്കര. മാര്‍ച്ച്- 17. മര്‍ക്കോ 18: 9-17. പ്രാര്‍ത്ഥന കാണിക്കാന്‍ വേണ്ടിയല്ല.

പ്രാര്‍ത്ഥിക്കാന്‍ പോകുന്നത് ദൈവത്തെ കണ്ടുമുട്ടി വേദനകള്‍ പങ്കുവച്ച് സ്വസ്ഥമായ മനസ്സോടെ വരാനാണ്. കേള്‍പ്പിക്കാനും കാണിക്കാനുമായി നീ പള്ളിയില്‍ പോകരുത്. എന്നാല്‍ ദൈവസന്നിധിയില്‍ പോകാതിരിക്കരുത്. അവിടെ ചെന്നാല്‍ നീയും നിന്റെ ദൈവവുമായുള്ള സംഭാഷണം മാത്രമേ നടക്കാവൂ. മുന്നില്‍ നില്ക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നിലെങ്കിലും നില്‍ക്കുക. ഉരുകിയ മനസ്സോടെ നില്‍ക്കുക, ചുങ്കക്കാരന്റെ മനസ്സോടെ നിലവിളിക്കുക. അനുതാപ കണ്ണിരിന്റെ തിളക്കം നിന്റെ ഉള്ളിലും, ചൂട് ഹൃദയത്തിലും എന്നുമുണ്ടാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.