അമരക്കുനി ഇടവകാംഗമായ ഡീക്കന്‍ ചക്കുളത്തില്‍ ജോസഫ് (ടിബിന്‍) മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാര്‍ ജോസ് പൊരുന്നേടം പിതാവിന്‍റെ കൈവയ്പിലൂടെ പൗരോഹിത്യം സ്വീകരിച്ചു. ആടിക്കൊല്ലി, കല്ലുവയല്‍ എന്നിവിടങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസം കരസ്ഥമാക്കിയ ജോസഫച്ചന്‍ മാനന്തവാടി മൈനര്‍സെമിനാരിയില്‍ ചേര്‍ന്ന് വൈദികപരിശീലനം ആരംഭിച്ചു. ആലുവ മംഗലപ്പുഴ സെമിനാരിയിലും കുന്നോത്ത് സെമിനാരിയിലും നിന്ന് പൗരോഹിത്യപരിശീലനം പൂര്‍ത്തിയാക്കി തിരുപ്പട്ടം സ്വീകരിക്കുന്ന ജോസഫച്ചന്‍ മാനന്തവാടി രൂപതയക്ക് വേണ്ടി ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കുന്ന രണ്ടാമത്തെ വൈദികനും രൂപതയിലെ 230-ാമത്തെ വൈദികനുമാണ്.
ചക്കുളത്തില്‍ ജോസഫച്ചനും അച്ചന്‍റെ മാതാപിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.