മദര്‍ തെരേസയെ കൊല്‍ക്കത്ത അതിരൂപതയുടെ സഹമധ്യസ്ഥയായി പ്രഖ്യാപിക്കും

കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസയെ കൊല്‍ക്കത്ത അതിരൂപതയുടെ സഹമധ്യസ്ഥയായി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5.30നു കൊല്‍ക്കത്ത ഹോളി റോസറി കത്തീഡ്രലിലെ കുര്‍ബാനമധ്യേ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോ സംബന്ധിക്കുന്ന ചടങ്ങില്‍ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ പ്രഖ്യാപനം നടത്തും.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് കൊല്‍ക്കത്ത രൂപതയുടെ മധ്യസ്ഥന്‍. എല്ലാ രൂപതകളും ഒരു വിശുദ്ധനെ (വിശുദ്ധയെ) തങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥനായി തിരഞ്ഞെടുക്കുന്ന പതിവുണ്ട്. രൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും കുര്‍ബാനയ്ക്കിടെ ഇവരെ സ്മരിക്കുകയും ചെയ്യും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.