അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മൂന്നു പ്രധാന പ്രസ്താവനകളുമായി വത്തിക്കാൻ

അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം എന്ന് വത്തിക്കാനു വേണ്ടിയുള്ള ജനീവയിലെ യു.എന്‍ നീരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്. അഭയാര്‍ഥികളെ സംബന്ധിച്ചുള്ള സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അഭിപ്രായപ്പെട്ടത്. ഒപ്പം തന്നെ അഭയാർഥികളുടെ കാര്യത്തിൽ വത്തിക്കാനുള്ള മൂന്നു നിലപാടുകളും പ്രഖ്യാപിച്ചു.

പ്രസ്താവന  1:  അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നയങ്ങൾ അന്താരാഷ്ട്രസമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. ഐക്യദാര്‍ഢ്യം എന്നത് ത്യാഗങ്ങളുടെ അഭാവത്തില്‍ സാധ്യമാകുന്നതല്ല എന്ന അവബോധത്തോടെ, അടിസ്ഥാന പരമായ മനുഷ്യാവകാശങ്ങളും ലിംഗസമത്വവും പരിഗണിച്ചുകൊണ്ട്, പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും നിര്‍വഹിക്കുകയും ചെയ്യേണ്ട താണെന്നു അദ്ദേഹം വ്യക്തമാക്കി വ്യക്തമാക്കി.

പ്രസ്താവന 2:   അഭയാര്‍ഥികളെ സംബന്ധിച്ചെടുക്കുന്ന നയങ്ങളും തീരുമാനങ്ങളും, മനുഷ്യവ്യക്തിയെന്ന നിലയിലുള്ള അവരുടെ അന്തസ്സിനടുത്തുതും, അവരുടെ അവകാശങ്ങളെ മാനിക്കുന്നതും ആയിരിക്കണ മെന്നും, അഭയം തേടിയെത്തുന്ന ഏവര്‍ക്കും നീതി ലഭിക്കത്തക്കവണ്ണം, അവുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നവിധം രേഖയില്‍ ആവശ്യമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്നും ബിഷപ്പ്  നിര്‍ദേശിച്ചു.

പ്രസ്താവന 3:  അഭയാര്‍ഥികളായ കുട്ടികള്‍ക്കു നല്‍കേണ്ട വിദ്യാഭ്യാസ, ആരോഗ്യപരിരക്ഷാ കാര്യങ്ങളിൽ ശ്രദ്ധയോടെ നയങ്ങള്‍ സ്വീകരിക്കണം. അവര്‍ മനുഷ്യക്കടത്തിനും, നിര്‍ബന്ധിത വേലയ്ക്കും, മറ്റു തരത്തിലുള്ള ചൂഷണങ്ങള്‍ക്കിരയാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസസൗകര്യവും ഒപ്പം ആരോഗ്യപരിരക്ഷയും അവര്‍ക്കും ലഭ്യമാകുന്നു എന്ന്  തീർച്ചപ്പെടുത്തണം. മൂന്നാമത്തെ പ്രസ്താവനയിലൂടെ അദ്ദേഹം നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.