ഉദയ കോളനിക്കു പുതുശോഭ പകർന്ന് എസ്ഡി സന്യാസിനിമാർ

സമർപ്പിത സന്യാസിനിമാരും സുമനസുകളും കൈകോർത്ത് കൊച്ചി നഗരത്തിലെ ഗാന്ധിനഗർ, ഉദയ കോളനിയെ സ്വപ്നസാക്ഷാത്കാരത്തിലേയ്ക്ക് കൈപിടിച്ചു നടത്തുകയാണ്. സ്വന്തമായി ഒരു വീടെന്ന ഇവരുടെ സ്വപ്നം ഇനി യാഥാർത്ഥ്യമാകും. നിർദ്ധനകുടുംബങ്ങൾ പാർക്കുന്ന ഉദയ കോളനിയിൽ സുവിശേഷ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റ്യൂട്ട് (എസ്ഡി) സന്യാസിനിമാരുടെ സേവനപ്രവർത്തനങ്ങളുടെ ഏകോപനത്തിൽ ഇവിടുത്തെ 40 കുടുംബങ്ങൾക്ക് പുതിയ വീടുകൾ ഒരുങ്ങുകയാണ്.

സർക്കാർ പിഎംഎവൈ പദ്ധതിയിലൂടെ അനുവദിച്ച തുക നഗരത്തിലെ വീട് നിർമ്മാണത്തിന് പര്യാപ്തമാകാത്ത സാഹചര്യത്തിലാണ് പിന്തുണയുമായി സി. അനീഷയുടെ നേതൃത്വത്തിൽ സന്യാസിനിമാർ രംഗത്തെത്തിയത്. വിവിധ സംഘടനകളുടെയും പള്ളികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്താനാണു ശ്രമം. ബാക്കി വേണ്ടിവരുന്ന തുക ബാങ്കുകളിൽ നിന്ന്നുന് വായ്പയായി സമാഹരിക്കാനും സന്യാസിനികൾ തന്നെയാണ് നേതൃത്വം നൽകുക.

കൊച്ചി കോർപ്പറേഷനിലെ 63-ാം ഡിവിഷന്‍റെ ഭാഗമായ ഉദയ കോളനിയിൽ നിർമ്മിക്കുന്ന ഏതാനും വീടുകൾക്ക് സന്യാസിനിമാരുടെ ഇടപെടലിലൂടെ ഇതിനകം വിവിധ കേന്ദ്രങ്ങളിൽ നിന്ന് സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി എംപി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതു സംബന്ധിച്ചും ഹൈബി ഈഡനുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.