സമർപ്പണ ജീവിതങ്ങൾക്ക് താങ്ങാവാൻ

ജിന്‍സി സന്തോഷ്‌

“മോശയുടെ കൈകൾ കുഴഞ്ഞു. അപ്പോൾ അവർ ഒരു കല്ല്‌ നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേൽ ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ മോശയുടെ കൈകൾ ഉയർന്നുതന്നെ നിന്നു” (പുറ. 17:12).

എത്ര വലിയ വിശുദ്ധനും അഭിഷിക്തനും ആത്മീയജീവിതത്തിൽ വീഴ്ച്ചകളും പ്രലോഭനങ്ങളുമുണ്ടാവാം. ദൈവജനത്തിന്റെ സ്വർഗ്ഗീയ യാത്രയിൽ അമരത്തിരിക്കുന്ന, ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ കൈകൾ ഉയർത്തേണ്ട അഭിഷിക്തരും സമർപ്പിതരും പ്രലോഭനങ്ങളിൽ തളരുമ്പോൾ, സമർപ്പണവഴികളിൽ കാലിടറുമ്പോൾ അവർക്ക് താങ്ങായി, തുണയായി ജോഷ്വായെയും ഹൂറിനെയും പോലെ പ്രാർത്ഥനകളും പരിത്യാഗങ്ങളും ചെയ്യാൻ ഞാനും നീയും കടപ്പെട്ടിരിക്കുന്നു.

ആയതിനാൽ, ജീവിതത്തിൽ നിത്യവും വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങൾ പ്രാർത്ഥനകളായി നീ സ്വർഗ്ഗത്തിലേയ്ക്കുയർത്തുക. പാഴായിപ്പോകേണ്ട സമയങ്ങൾ ഫലദായകമാക്കാം. നിനക്കും നിന്റെ ചുറ്റുമുള്ളവർക്കുംവേണ്ടി മോശയെപ്പോലെ കൈകളുയർത്തി മാദ്ധ്യസ്ഥ്യം യാചിക്കുക. സമർപ്പിത ജീവിതങ്ങൾക്ക് പ്രാർത്ഥനയുടെ കൈതാങ്ങാവുക. ഇനിമേൽ നഷ്ടപ്പെടാവുന്ന സമയങ്ങൾ അനുഗ്രഹനിമിഷങ്ങളാക്കാം. തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരാകാം.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.