വത്തിക്കാൻ സിറ്റി: അണ്വായുധ വിപത്തിനെക്കുറിച്ചു ലോകത്തെ ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
അമേരിക്കൻ സൈനികൻ ജോസഫ് റോജർ ഒഡോണൽ പകർത്തിയ ചിതമായ നാഗസാക്കിയിൽ കൊല്ലപ്പെട്ട കുഞ്ഞനുജന്റെ മൃതദേഹം തോളിലേറ്റി ശ്മശാനത്തിൽ ഊഴം കാത്തുനിൽക്കുന്ന ബാലന്റെ ചിത്രം ചെറുകാർഡുകളിൽ അച്ചടിച്ചു വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശം നൽകി. കാർഡിന്റെ മറുപുറത്ത് ‘യുദ്ധത്തിന്റെ ഫലം’ എന്നെഴുത്തുകയും അതിനടിയിൽ മാർപാപ്പയുടെ ഒപ്പ് ഇടുകയും ചെയിതിട്ടുണ്ട്.
1945 ഓഗസ്റ്റിൽ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക അണുബോംബിട്ടതോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.