ഏറ്റവും വലിയ സമ്മാനം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ശാലോം ശുശ്രൂഷകനായ സിബി പുല്ലൻപ്ലാവിൽ പങ്കുവച്ച ഒരു അനുഭവം കുറിക്കാം.

ഇടവകത്തിരുനാൾ നടക്കുന്ന സമയം. പള്ളിയിൽ പോകുന്നതിനു മുമ്പ് മൂത്ത മകൻ വന്ന് സിബിയോട് ചോദിച്ചു: “പപ്പ, തിരുനാൾ ആഘോഷിക്കാൻ എനിക്കല്‌പം പണം വേണമായിരുന്നു?”

“നിനക്ക് എത്ര വേണം?”

“500 രൂപ”

മനസില്ലാമനസോടെയാണെങ്കിലും മൂത്ത മകന് അദ്ദേഹം അഞ്ഞൂറു രൂപ നൽകി. ഇത് കണ്ടു നിന്ന രണ്ടാമത്തെ മകൻ: “തിരുനാൾ ആഘോഷിക്കാൻ എനിക്കും വേണം പണം.”

“നിനക്കെത്രയാ വേണ്ടത്?”

“പപ്പയ്ക്ക് ഇഷ്ടമുള്ളത് തന്നാൽ മതി.”

അദ്ദേഹം അവന് 400 രൂപ നൽകി.

അതിനുശേഷം ഇവയെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇളയവനോട് ചോദിച്ചു: “നിനക്കൊന്നും വേണ്ടേ?”

“പപ്പ, എനിക്ക് പൈസയൊന്നും

വേണ്ട” മകന്റെ മറുപടി കേട്ട അദ്ദേഹം വിടർന്ന മിഴികളോടെ ചോദിച്ചു: “അതെന്താ, നിനക്കു മാത്രം പണം വേണ്ടാത്തത്?”

“ചേട്ടന്മാർക്ക് രണ്ടു പേർക്കും പണം കൊടുക്കുന്നത് നീ കണ്ടതല്ലേ?”

പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ട് ആ ആറാം ക്ലാസുകാരൻ പറഞ്ഞു: “പപ്പ എന്റെ  കൂടെയുണ്ടല്ലോ, അതു മതി. ആവശ്യമുള്ളതെല്ലാം പപ്പ വാങ്ങിത്തരുമെന്ന് എനിക്കുറപ്പാണ്.”

ആ മറുപടി അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അന്നത്തെ തിരുനാളിൽ ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങളും സാധനങ്ങളും ലഭിച്ചത് ആ ഇളയ മകനായിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഈ സംഭവം നമ്മെ ചിന്തിപ്പിക്കണം. ഒരു വ്യക്തിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്തു. ആ ക്രിസ്തുവിനെ ദൈവം നമുക്ക് സ്വന്തമായി നൽകിയതിന്റെ ഓർമ്മയാണ് ക്രിസ്തുമസ്.

നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിനേക്കാൾ പ്രാധാന്യം മറ്റു പലതിനും നൽകുന്നതു  കൊണ്ടാണ് സന്തോഷവും സമാധാനവും നമുക്ക് നഷ്ടമാകുന്നത്. ഈ അവസരത്തിൽ മിഴികൾ പൂട്ടി ദൈവദൂതന്റെയും മാലാഖമാരുടെയും സ്വരം ശ്രവിക്കാം: “ദാവീദിന്റെ പട്ടണത്തില് നിങ്ങള്ക്കായി ഒരു രക്ഷകന്‍ – കര്ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്ക്ക്‌ അടയാളം. പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌, പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള് കാണും. പെട്ടെന്ന്‌, സ്വര്ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടു കൂടെ പ്രത്യക്ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു: അത്യുന്നതങ്ങളില് ദൈവത്തിനു മഹത്വം! ഭൂമിയില് ദൈവകൃപ ലഭിച്ചവര്ക്കു സമാധാനം!” (ലൂക്കാ 2: 11-14).

നമുക്കായ് ജനിച്ച, നമ്മുടെ കൂടെയായിരിക്കാൻ പിറന്ന ഇമ്മാനുവേലിനെ നമുക്ക്  സ്വന്തമാക്കാം. ക്രിസ്തുമസിന് ക്രിസ്തുവിനെ മറക്കാതിരിക്കാം.

ഏവർക്കും ക്രിസ്തുമസ് മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.