ഇംഗ്ലീഷ് കനാലിൽ ബോട്ട് മുങ്ങി ഗർഭിണിയും കുട്ടികളുമടക്കം 27 കുടിയേറ്റക്കാർ മരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്‌സ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ്. ഫ്രാൻസിനും ഇംഗ്ലണ്ടിനും ഇടയിലുള്ള ഈ സ്ഥലത്ത് കൂടുതൽ മരണങ്ങൾ ഉണ്ടാകാതിരിക്കേണ്ടതിന് അന്താരാഷ്ട്ര സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
“എല്ലാവരും ദൈവത്തിന്റെ മക്കളാണ്. അവർക്ക് സഹജമായ അന്തസ്സും മൂല്യവുമുണ്ട്. കേന്ദ്രീകൃതമായ അന്താരാഷ്ട്ര സഹകരണം, സങ്കേതത്തിലേക്കുള്ള സുരക്ഷിത വഴികൾ, ദാരിദ്ര്യത്തെ നേരിടാനുള്ള സംയുക്ത ശ്രമങ്ങൾ എന്നിവയിലെല്ലാം കൂട്ടായ സഹകരണം ആവശ്യമാണ്” – കർദ്ദിനാൾ കൂട്ടിച്ചേർത്തു.
ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്ന 560 കിലോമീറ്റർ നീളമുള്ള ഈ ഇംഗ്ലീഷ് കനാലിൽ ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരി. ഈ അപകടത്തിൽ നിരവധിപ്പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. ഫ്രഞ്ച്, ബ്രിട്ടീഷ് സൈന്യവും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം നടത്തി.