വി. കുർബാനയിൽ ആശ്രയം വച്ച് കോവിഡിനെ അതിജീവിക്കുന്ന ടാൻസാനിയ

ഫാ. തോമസ് മൂലയിൽ MCBS

മാർച്ച്‌ മാസം 21 -ാം തിയതി ഇരുണ്ട ഭൂഖണ്ഡത്തിലെ ചെറിയ രാജ്യങ്ങളിൽ ഒന്നായ ടാൻസാനിയയുടെ പ്രസിഡന്റ്‌ ജോർജ് ജോസഫ് പോഗ്ബ മാഗ്‌ഫുലിയുടെ വാർത്താസമ്മേളനം. “കോവിഡ് നമ്മുടെ രാജ്യത്തും വ്യാപിക്കുന്നു. സാമ്പത്തികമായും മറ്റു ആതുര ശുശ്രുഷ മേഖലകളിലും, ലോകത്തിന് മാതൃകയായ രാജ്യങ്ങൾപോലും നിസ്സഹായരാകുമ്പോൾ, നിശ്ചലരാകുമ്പോൾ, നമുക്ക് പ്രാർത്ഥിക്കാം. ദേവാലയങ്ങൾ അടച്ചുകൊണ്ട് തുറക്കാൻ നമുക്ക് ആശുപത്രികൾ ഇല്ല. ആയതിനാൽ, ദേവാലയങ്ങളും നമ്മുടെ മറ്റു എല്ലാ ആരാധനാലയങ്ങളും തുറന്നു തന്നെ കിടക്കട്ടെ. ദൈവം നമ്മളെ സുഖപ്പെടുത്തും.”

മാർച്ച്‌ 19 -ന് ആദ്യ കോവിഡ്  കേസ് റിപ്പോർട്ട്‌ ചെയ്ത അന്നുമുതൽ, ലോകം മുഴുവൻ കുർബാന മുടങ്ങിയപ്പോഴും ഒരു ദിവസംപോലും വിശുദ്ധ കുർബാന മുടങ്ങാത്ത ഒരു രാജ്യമാണ് ടാൻസാനിയ. വിശുദ്ധ കുർബാനയുടെ എണ്ണം വർധിപ്പിച്ചും കൂട്ടായ്മ തിരിച്ചു വിശ്വാസികളുടെ തിരക്ക് ക്രമീകരിച്ചും ടാൻസാനിയൻ ദേവാലയങ്ങളിൽ വിശുദ്ധ കുർബാന മുടങ്ങാതിരുന്നു. ഉത്ഭവവും സ്വഭാവവും ഒന്നും അറിയാതെ ലോകം മുഴുവൻ വൈറസ്ന്റെ മുമ്പിൽ മുട്ടുകുത്തി നിന്നപ്പോൾ, ഏപ്രിൽ 22, 23, 24 തിയതികളിൽ പ്രാർത്ഥ ദിനങ്ങൾ ആയി ആചരിച്ച ഇവിടുത്തെ ജനങ്ങൾ ദൈവത്തിന്റെ മുമ്പിൽ മുട്ടുകുത്തി. പിന്നിട് ഉള്ള തന്റെ വാർത്ത സമ്മേളനങ്ങളിലെല്ലാം പ്രസിഡന്റ്‌ ആഹ്വാനം ചെയ്തത് നമുക്ക് പ്രാർത്ഥിക്കാം എന്ന് മാത്രം ആണ്.

ദൈവാനുഗ്രഹം എന്ന് പറയട്ടെ ജൂൺ 8 -ന് ടാൻസാനിയ കോവിഡ് ഫ്രീ സോൺ ആയി. ഇതിലും കൂടുതൽ നമ്മളെ അത്ഭുതപ്പെടുത്തുന്നത് തങ്ങളുടെ രാജ്യo പൂർണമായും സുഖപ്പെടുന്നത്തിനു മുൻപ് തന്നെ തങ്ങളെ സുഖപ്പെടുത്തുന്ന ദൈവത്തിന് നന്ദി പറയാൻ ഒരു ആഴ്ച മാറ്റിവച്ചു ഈ നാട്. വെറും 150 വർഷം മാത്രം ക്രൈസ്തവ പാരമ്പര്യം ഉള്ള, വിദ്യാഭ്യാസത്തിലും മറ്റു മേഖലകളിലും പുറകിൽ ആണ് എന്ന് നമ്മൾ പറയുന്ന കറുത്തവരായ ദൈവത്തിന്റെ പാവപെട്ടവർ.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പള്ളിയിൽ രണ്ടാഴ്ച സഹായിക്കാൻ പോയി. വൈകുന്നേരം ആയപ്പോൾ കുറെ കുട്ടികൾ വന്ന് മരത്തിന്റെ ചുവട്ടിൽ കിടക്കുന്ന കായ്കൾ പെറുക്കി കഴിക്കുന്നത് കണ്ടു. ഇത്ര രുചി ഉള്ള ഈ പഴം ഏതാണെന്ന് നോക്കാൻ ഒരു കൗതുകത്തിന് ഞാനും ഒരെണ്ണം കഴിച്ചു. മധുരം അല്ല കയ്പ്. നല്ല കയ്പ്! മധുരംകൊണ്ടോ കൊതികൊണ്ടോ അല്ലാതെ വിശപ്പ് ഒന്ന് കൊണ്ട് മാത്രം കഴിക്കാൻ പറ്റുന്ന ഭക്ഷണം.

കോവിഡിനെ ചെറുക്കാൻ നമ്മൾ നല്ല ഭക്ഷണവും മുൻകരുതലുകളും എടുത്തപ്പോൾ ബഹുപൂരിപക്ഷവും ഒരു നേരത്തെ അന്നം മാത്രം കഴിക്കുന്ന, അതിന് വേണ്ടിപോലും നന്നേ കഷ്ട്ടപ്പെടുന്ന ഇവിടുത്തെ ജനതയ്ക് രോഗപ്രതിരോധ ശേഷിയും രോഗമുക്തിയും നൽകിയത് അടയ്ക്കാത്ത പള്ളികളിലെ മുടങ്ങാത്ത കുര്‍ബാനകളിലെ കുർബാന അപ്പമാണ്. ഇങ്ങനെ വിശ്വസിക്കാനാണ് ഇവർക്ക് ഇഷ്ടം. അതിനുള്ള തെളിവാണ് കോവിഡിന് ശേഷം ദേവാലയങ്ങളിൽ വർധിച്ച ജനസാന്നിധ്യം. അവർ ദൈവത്തോട് പ്രാർത്ഥിക്കുന്നു, സൗഖ്യദായകന് നന്ദി പറയുന്നു.

ഫാ. തോമസ് മൂലയിൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.