സീറോ മലങ്കര ഒക്ടോബര്‍ 10 മത്താ. 24:42-51 വിശ്വസ്തത

ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാനാണ് ശിഷ്യനെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് (24: 45). നിന്റെ സംരക്ഷണത്തിനും ശുശ്രൂഷക്കുമായി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ ആരൊക്കെയാണെന്ന് നീ തിരിച്ചറിയുക. അവരുടെ ആവശ്യങ്ങളും വിശപ്പും തിരിച്ചറിയുക. എന്നിട്ടു യഥാസമയം അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുമ്പോഴാണ് നീ ദൈവത്തോടു വിശ്വസ്തനായിരിക്കുന്നത്. വിശ്വസ്തതയെന്നാല്‍ ചില നേരങ്ങളില്‍ മാത്രമുള്ള ഉണര്‍ന്നിരിപ്പല്ല. എല്ലാക്കാലങ്ങളിലേക്കുമുള്ള ഒരു ജാഗ്രതയാണ്. ഏല്പിക്കപ്പട്ടതിനോടും, ഏല്പിച്ചവനോടുമുള്ള സത്യസന്ധത തന്നെയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.